വിപ്രോയുടെ ലാഭം കൂടി; രണ്ടാം പാദത്തിലെ ലാഭം 3,208.8 കോടി രൂപയിലെത്തി

ഐടി കമ്പനിയായ വിപ്രോയുടെ രണ്ടാം പാദത്തിലെ ഏകീകൃത അറ്റാദായം 21.2 ശതമാനം വര്‍ധിച്ച് 3,208.8 കോടി രൂപയിലെത്തി, കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിൽ 2,646.3 കോടി രൂപയായിരുന്നു ലാഭം. രണ്ടാം പാദത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ 22,301.6 കോടി രൂപയുടെ വരുമാനം നേടുകയും 2024 സാമ്പത്തിക വര്‍ഷത്തിലെ 22,515.9 കോടി രൂപയില്‍ നിന്ന് 0.95 ശതമാനം കുറവ് രേഖപ്പെടുത്തുകയും ചെയ്തു. ബ്ലൂംബെര്‍ഗ് പ്രവചിച്ച കണക്കുകളെ വിപ്രോ മറികടന്നതും ശ്രദ്ധേയമാണ്. ബ്ലൂംബെര്‍ഗ് 22,234.8 കോടി രൂപ വരുമാനവും 3,008 കോടി രൂപ അറ്റാദായവുമാണ് പ്രതീക്ഷിച്ചിരുന്നത്.രണ്ടാം പാദത്തിലെ മികച്ച ബുക്കിംഗുകളും, വരുമാന വളര്‍ച്ചയും, മാര്‍ജിന്‍ പുരോഗതിയും കമ്പനിയെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ പ്രാപ്തമാക്കി എന്ന് വിപ്രോ സിഇഒയും എംഡിയുമായ ശ്രീനി പാലിയ പറഞ്ഞു. കമ്പനിയുടെ വലിയ ഡീല്‍ ബുക്കിംഗുകള്‍ 1 ബില്യണ്‍ യുഎസ് ഡോളര്‍ കവിഞ്ഞതും കാപ്കോയുടെ തുടർച്ചയായ വേഗത നിലനിര്‍ത്തലും കഴിഞ്ഞ പാദത്തിലെ പ്രധാന നേട്ടങ്ങളാണ്. എല്ലാ വിപണികളിലും കമ്പനി വളര്‍ചയും പ്രകടനം ഉയരുകയും ചെയ്തു.വിപ്രോക്ക് മികച്ച എഐ സാങ്കേതികതയോടെ മുന്നോട്ട് പോകാനായി നിക്ഷേപം തുടരുമെന്ന് പാലിയ പറഞ്ഞു.1:1 അനുപാതത്തിൽ ബോണസ് ഷെയര്‍ ഇഷ്യൂവും പ്രഖ്യാപിച്ചു.