June 8, 2025

സാംസംഗ് ഇന്ത്യയില്‍ വ്യാപക പിരിച്ചുവിടല്‍

0
images (1) (22)

സാംസംഗ് ഇന്ത്യയില്‍ 200-ലധികം എക്സിക്യൂട്ടീവുകളെ പിരിച്ചുവിടാനൊരുങ്ങുകയാണെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിനസ്സ് വളര്‍ച്ച മന്ദഗതിയിലും ഉപഭോക്തൃ ആവശ്യം കുറയുകയും സ്മാര്‍ട്ട്ഫോണ്‍ മേഖലയില്‍ വിപണി വിഹിതം നഷ്ടപ്പെടുകയും ചെയ്തതാണ് ഈ തീരുമാനം എടുക്കാന്‍ കാരണമായത്.നാല് മുതിര്‍ന്ന വ്യവസായ എക്‌സിക്യൂട്ടീവുകളുടെ അഭിപ്രായപ്രകാരം, ഈ പിരിച്ചുവിടലുകള്‍ ചെലവ് കുറച്ച് ലാഭം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് സൂചനയുണ്ട്.മൊബൈല്‍ ഫോണുകള്‍, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, സപ്പോര്‍ട്ട് വിഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലായി 9-10% തൊഴിലാളികളെ ഇത് ബാധിക്കും. ഇന്ത്യയില്‍ 2,000 മാനേജീരിയല്‍ എക്‌സിക്യൂട്ടീവുകളുള്ള സാംസംഗ്, 200-ലധികം തസ്തികകള്‍ വെട്ടിക്കുറക്കാനാണ് പദ്ധതി.ചെന്നൈ ഫാക്ടറിയിലെ തൊഴിലാളികളുടെ സമരവും ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയാണ്, ഇത് ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ എന്നിവയുടെ ഉല്‍പാദനത്തെ ബാധിച്ചു. പ്രധാന ഉത്സവസീസണ് മുമ്പായുള്ള ഈ പ്രശ്നം സാംസംഗിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു.തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതിന് പുറമെ, സാംസംഗ് ഇന്ത്യയില്‍ ചില ബിസിനസ് വിഭാഗങ്ങളെ ലയിപ്പിച്ച് പുനഃസംഘടന ചെയ്യാനുള്ള സാധ്യതകളും പരിശോധിക്കുന്നു. ഇതിലൂടെ കൂടി കൂടുതല്‍ തൊഴിലാളികള്‍ക്ക് പിരിച്ചുവിടല്‍ നേരിടേണ്ടി വരാം. ദീപാവലിക്ക് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.കമ്പനി നിലവില്‍ പുതിയ നിയമനങ്ങള്‍ നിർത്തി വെച്ചിരിക്കുകയാണ്. പുറത്തു പോകുന്ന എക്‌സിക്യൂട്ടീവുകളെ മാറ്റി നിയമിക്കാനുള്ള തീരുമാനം ഇല്ല. കൂടാതെ ഓഫ്റോള്‍ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാന്‍ സാംസംഗ് ആലോചിക്കുന്നു.പിരിച്ചുവിടപ്പെടുന്ന എക്‌സിക്യൂട്ടീവുകള്‍ക്ക്, കമ്പനിയുടെ തൊഴില്‍ കരാറിന്റെ ഭാഗമായുള്ള മൂന്ന് മാസത്തെ ശമ്പളവും ഒരു പിരിച്ചുവിടല്‍ പാക്കേജും വാഗ്ദാനം ചെയ്യുന്നു.വ്യവസായ വൃത്തങ്ങളിലുടെ ലഭിക്കുന്ന വിവരങ്ങളനുസരിച്ച്, സാംസംഗ് ഇന്ത്യയിലെ, പ്രത്യേകിച്ച് ജൂനിയര്‍, മിഡ് ലെവല്‍ ജീവനക്കാരുടെ ശമ്പളം അടുത്തിടെ കൂടുതലായിരുന്നുവെന്നും, ഇതിനെ മറികടക്കാന്‍ കൊറിയയിലെ ആസ്ഥാനത്ത് നിന്ന് ചെലവ് കുറയ്ക്കാനുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *