June 8, 2025

മികച്ച നേട്ടത്തിലൂടെ വാട്ടര്‍ മെട്രോയും കൊച്ചി മെട്രോ ബസും; ദിവസവും യാത്ര ചെയ്യുന്നത് 6,000 പേര്‍

0
images (1) (13)

ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ദിനംപ്രതി കൊച്ചി മെട്രോയുടെ ഇലക്ട്രിക്ക് ഫീഡര്‍ ബസുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഫീഡര്‍ ബസുകള്‍ തുടങ്ങിയതോടെ കൊച്ചി മെട്രോയുടെ അനുബന്ധ സേവനമായ വാട്ടര്‍ മെട്രോയുടെ വരുമാനവും ഉയരുകയാണ്. ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ജനുവരി 15 നാണ് ഫീഡര്‍ ബസുകള്‍ കൊച്ചി മെട്രോ അവതരിപ്പിക്കുന്നത്.33 സീറ്റുകളുളള ഇലക്ട്രിക് ബസുകളാണ് അവതരിപ്പിച്ചത്.

ആലുവ മുതല്‍ നെടുമ്പാശ്ശേരി എയർപോർട്ട് വരെയും, കളമശ്ശേരി മുതല്‍ മെഡിക്കൽ കോളേജ് വരെയും, കളമശ്ശേരി മുതല്‍ ഇൻഫോപാർക്ക് വരെയും, കളമശ്ശേരി മുതല്‍ കുസാറ്റ് വരെയും, കാക്കനാട് വാട്ടർ മെട്രോ ടെർമിനൽ മുതല്‍ ഇൻഫോപാർക്ക്, കളക്ടറേറ്റ് വരെയുമാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.വൈറ്റില-കാക്കനാട് റൂട്ട്ഫീഡര്‍ ബസുകള്‍ സര്‍വീസ് തുടങ്ങിയതോടെ കൊച്ചി മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു.

വാട്ടര്‍ മെട്രോയാണ് കൂടുതല്‍ നേട്ടം കൈവരിച്ചിരിക്കുന്നത്. വാട്ടര്‍ മെട്രോ ഉപയോഗിക്കുന്ന ആളുകള്‍ കൂടി വരികയാണ്. വൈറ്റില-കാക്കനാട് റൂട്ടിൽ വാട്ടര്‍ മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതെസമയം കാക്കനാട് ഇന്‍ഫോപാര്‍ക്ക് അടക്കമുളള ഓഫീസുകളിലേക്ക് എറണാകുളം ഭഗത്തു നിന്ന് പോകുന്നവര്‍ കൂടുതലായും വാട്ടര്‍ മെട്രോയെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഫീഡര്‍ ബസുകള്‍ തുടങ്ങിയതോടെ ആളുകള്‍ക്ക് എളുപ്പത്തില്‍ വൈറ്റിലയിലേയും കാക്കനാട്ടെയും വാട്ടര്‍ മെട്രോ ടെര്‍മിനലുകളില്‍ എത്താന്‍ കഴിയും. ഈ റൂട്ടില്‍ ശരാശരി 1,400 മുതല്‍ 1,600 വരെ യാത്രക്കാരായി വര്‍ധിച്ചിട്ടുണ്ട്.

കൂടാതെ ഓരോ 20 മിനിറ്റിലും ഒരു ബോട്ട് എന്ന നിലയിൽ സർവീസ് ഇടവേള വര്‍ധിപ്പിക്കാനും അധികൃതര്‍ക്കായി.ഇ-ഫീഡർ ബസ് സർവീസുകളിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 6,000 ആയി ഇപ്പോൾ ഉയർന്നിട്ടുണ്ട്. അതിനാൽ ഹൈക്കോടതി-എംജി റോഡ് റൂട്ടിലും ഹൈക്കോടതി- വെല്ലിംഗ്ടണ്‍ ഐലന്റ്-മട്ടാഞ്ചേരി റൂട്ടിലും ഫീഡര്‍ ബസുകള്‍ തുടങ്ങാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.

Leave a Reply

Your email address will not be published. Required fields are marked *