June 8, 2025

കാർഷിക മേഖലയ്ക്ക് ഉണർവ്: ഏലയ്ക്കക്കും കുരുമുളകിനും റബറിനും വില കൂടി

0
IMG-20241114-WA0018

ശബരിമലയില്‍ നിന്ന് ജൈവ ഏലയ്ക്ക് ലഭിച്ച ഓർഡറുകൾ കാർഷിക മേഖലയ്ക്ക് പുതിയ ഉണർവു നൽകി. ദേവസംബോർഡ്, അരവണയില്‍ ചേർക്കുന്നതിനായി 4000 കിലോ ജൈവ ഏലക്ക ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ജൈവ ഏലക്ക ഉൽപാദനത്തിന് മുൻ തുക്കം നൽകുന്നത് കർഷകരെ മികച്ച വിപണിയിലേക്ക് നയിക്കുന്നതിന് സഹായകമാകും. ക്രിസ്തുമസിനു മുൻപുള്ള ആവശ്യങ്ങൾക്കായി ആഭ്യന്തരവാങ്ങലുകാർ ഉത്സാഹത്തോടെ വാങ്ങലുകൾ നടത്തിവരുന്നു. ഉൽപാദന മേഖലയിലെ ലേലത്തിൽ മികച്ച യിനങ്ങൾ 3104 രൂപക്കും ശരാശരി 2738 രൂപയ്ക്കും കൈമാറി. വലിപ്പം കൂടിയവയ്ക്ക് കയറ്റുമതി ആവശ്യകതയുണ്ട്.അന്താരാഷ്ട്ര കുരുമുളക് വിപണിയിൽ ക്രിസ്തുമസിന്റെ അവസാനഘട്ട വാങ്ങലുകൾ പുരോഗമിക്കുന്നു. യൂറോപ്യൻ ഇറക്കുമതിക്കാരെ ആകർഷിക്കാൻ വിയെറ്റ്നാം, ഇന്തോനേഷ്യ എന്നിവി റേഡുകുറച്ച നിരക്കിൽ ചരക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങൾ ടണ്ണിന് 6500 ഡോളർ ആവശ്യപ്പെടുന്നുണ്ട്, ബ്രസീല്‍ 6000 ഡോളറിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയുടെ കുരുമുളക് വിലടണ്ണിന് 8000 ഡോളറാണ്. കൊച്ചി മാർക്കറ്റിൽ ഹൈറേഞ്ചിൽ നിന്നും ചരക്ക് വരവ് വളരെ ശക്തിയില്ല, അൺഗാർബിൾഡ് കുരുമുളക് കിലോ 657 രൂപയ്ക്കാണ് വിൽപന.ഏഷ്യൻ റബർ വിപണിയിൽ തിരിച്ചുവരവിന്റെ സൂചനകൾ കണക്കെടുക്കുന്നുണ്ട്. ആദ്യപകുതിയിൽ ജപ്പാനിൽ 340 യെന്നിന് മുകളിൽ സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങൾ നടത്തിയ ശേഷം, രണ്ടാം പകുതിയിൽ റബർവില 352 യെന്നിൽ ഉയർന്നു. ഇത് ദേശീയ വിപണിയിൽ വില കൂട്ടുന്നതിനുള്ള സാധ്യത കാണിക്കുന്നു. ബാങ്കോക്കിൽ ഷീറ്റ് വില 192 രൂപയാക്കി കുറഞ്ഞു, സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 182 രൂപയ്ക്ക് നിൽക്കുന്നു. കർഷകർക്ക് റബർ ടാപ്പിങ്ങിൽ കൂടുതൽ ഉത്സാഹം ഉണ്ടാകുന്ന സാഹചര്യത്തിൽ നവംബർ രണ്ടാം പകുതിയിൽ ഷീറ്റ്, ലാറ്ക്സ് ലഭ്യതയും ഉയരുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *