വന്ദേഭാരത് കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുന്നു. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെ സര്‍വീസ് നടത്തുന്ന ഈ ട്രെയിനില്‍ ഇനി നാല് പുതിയ കോച്ചുകള്‍ കൂടി ചേര്‍ക്കുന്നതാണ്. ചെന്നൈ സെന്‍ട്രല്‍ ബേസിന്‍ ബ്രിഡ്ജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയ 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിന്‍ കൊച്ചുവേളിയില്‍ എത്തിച്ചേര്‍ന്നു.നിലവില്‍ 16 കോച്ചുകളോടെ തിരുവനന്തപുരം-കാസര്‍കോട്-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിന്‍ 20 കോച്ചുകളാക്കി ഉയര്‍ത്തുമ്പോള്‍ 312 പുതിയ സീറ്റുകള്‍ കൂടി ലഭ്യമാകും.
കേരളത്തില്‍നിന്ന് കൊണ്ടുപോകുന്ന 16 കോച്ചുകളുള്ള വന്ദേഭാരത് ദക്ഷിണ റെയില്‍വേയുടെ സ്പെയര്‍ വണ്ടിയായി തത്കാലം ഉപയോഗിക്കും. മൈസൂരു-ചെന്നൈ റൂട്ടിലെ വന്ദേഭാരത്തിന് ഫെബ്രുവരിയില്‍ ഒരു മാസം നീണ്ട അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈ വണ്ടി താത്കാലികമായി പകരം ഓടിക്കും.20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകള്‍ റെയില്‍വേ അടുത്തിടെ അവതരിപ്പിച്ചതാണ്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുതുതായി പുറത്തിറങ്ങിയ രണ്ടു വന്ദേഭാരത് ട്രെയിനുകളില്‍ ഒന്ന് ദക്ഷിണ-മധ്യ റെയില്‍വേക്കും മറ്റേത് ദക്ഷിണ റെയില്‍വേക്കും കൈമാറി. റൂട്ടുകള്‍ നിശ്ചയിക്കാത്തതിനാല്‍ ദക്ഷിണ റെയില്‍വേയുടെ ട്രെയിന്‍ ചെന്നൈ അമ്പത്തൂരില്‍ ഒന്നരമാസമായി നിര്‍ത്തിയിടുകയായിരുന്നു, അതാണ് ഇപ്പോള്‍ കേരളത്തിലെത്തിയത്.
അതേസമയം, എട്ട് കോച്ചുകളുള്ള തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത്തിന് പകരം മറ്റൊരു തീവണ്ടി രണ്ടാം ഘട്ടത്തില്‍ എത്തിച്ചേരും.