യുഎസിന്റെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി വർധിച്ചു

കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള യുഎസ് അസംസ്‌കൃത എണ്ണ കയറ്റുമതി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായി ഷിപ്പ് ട്രാക്കിംഗ് ഡാറ്റ. റഷ്യന്‍ ഉല്‍പ്പാദകര്‍ക്കും ടാങ്കറുകള്‍ക്കുമുള്ള യുഎസ് ഉപരോധങ്ങൾ കര്‍ശനമാക്കിയതിന്റെ ഫലമാണ് ഈ വളർച്ച .
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യയിലേക്ക് ഫെബ്രുവരിയില്‍ യുഎസ് പ്രതിദിനം ഏകദേശം 357,000 ബാരല്‍ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്തതായി കെപ്ലറില്‍ നിന്നുള്ള ഷിപ്പ് ട്രാക്കിംഗ് ഡാറ്റ പറയുന്നു . കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി പ്രതിദിനം 221,000 ബാരൽ ആയിരുന്നു .
ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള എണ്ണ കൈകാര്യം ചെയ്യുന്ന കപ്പലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മേല്‍ ഒക്ടോബര്‍ മുതല്‍ അമേരിക്ക കർശനമായ ഉപരോധങ്ങൾ ഏര്‍പ്പെടുത്തിയട്ടുണ്ട്, ഇതു അവരുടെ എണ്ണ ഇറക്കുമതിക്കാരുമായുള്ള വ്യാപാരത്തെ എങ്ങനെ തടസ്സപ്പെടുത്തുന്നുവെന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധനവ് വ്യക്തമാകുന്നു.
ഇന്ത്യയിലേക്കുള്ള കയറ്റുമതിയിലെ ക്രൂഡിന്റെ 80 ശതമാനവും ലൈറ്റ് സ്വീറ്റ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ്-മിഡ്ലാന്‍ഡ് ക്രൂഡായിരുന്നുവെന്ന് ഡാറ്റ പറയുന്നു.
ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയിലേക്ക് യുഎസ് പ്രതിദിനം 656,000 ബാരല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തു. അതേസമയം ചൈനയിലേക്കുള്ള കയറ്റുമതി പ്രതിദിനം 76,000 ബാരലായി കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവുകളില്‍ ഒന്നാണിത്.