യുഎസും ഉക്രെയ്‌നും ധാതുഖനന കരാറിന് ധാരണ

യുഎസും ഉക്രെയ്‌നും ധാതുഖനന കരാറിനു ധാരണ. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് പുതിയ നീക്കം.
യുഎസിന്റെ പിന്തുണ നേടാനുള്ള ഉക്രെയ്ൻ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ കരാർ എന്നാണ് സൂചന. ഈ ആഴ്ച തന്നെ ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കിയും കരാറില്‍ ഒപ്പുവയ്ക്കും.
ഉക്രെയ്‌ന്റെ പ്രകൃതി സമ്പത്തില്‍ 500 ബില്യണ്‍ ഡോളറിന്റെ അവകാശം വേണമെന്നു പറഞ്ഞ യുഎസ് നിലപാടില്‍ പ്രതിഷേധിച്ച് ധാതുകരാറിന്റെ മുന്‍ കരടില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി വിസമ്മതിച്ചിരുന്നു. പുതുക്കിയ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുന്നത്.
ധാതുക്കള്‍,ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയുടെ ഖനനത്തിനും മറ്റുമായി യുഎസും ഉക്രെയ്‌നും പുനര്‍നിര്‍മ്മാണ നിക്ഷേപഫണ്ട് രൂപീകരിക്കും.