മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് യുഎഫ്ബിയു

രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) അറിയിച്ചു. മാര്‍ച്ച് 24, 25 തീയതികളിലാണ് പണിമുടക്ക്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചര്‍ച്ചകള്‍ അനുകൂലമായ ഫലം നല്‍കാത്തതിനാലാണ് യൂണിയനുകള്‍ പണിമുടക്കാനൊരുങ്ങുന്നത്.മാര്‍ച്ച് 24, 25 തീയതികള്‍ തിങ്കളും ചൊവ്വയും 22 രണ്ടാമത്തെ ശനിയാഴ്ചയും 23 ഞായറാഴ്ചയുമാണ്. അതിനാൽ പണിമുടക്ക് പിന്‍വലിക്കപ്പെട്ടില്ലെങ്കില്‍ തുടര്‍ച്ചയായി നാലുദിവസം ബാങ്കില്‍ പ്രവര്‍ത്തന രഹിതമായിരിക്കും.
ഐബിഎയുമായുള്ള ഒരു മീറ്റിംഗില്‍, എല്ലാ യുഎഫ്ബിയു ഘടകകക്ഷികളും എല്ലാ കേഡറുകളിലെയും റിക്രൂട്ട്മെന്റും അഞ്ച് ദിവസത്തെ വര്‍ക്ക് വീക്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉന്നയിച്ചു. എന്നിട്ടും പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് (എന്‍സിബിഇ) ജനറല്‍ സെക്രട്ടറി എല്‍ ചന്ദ്രശേഖര്‍ വ്യക്തമാക്കി.പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍ ഡയറക്ടര്‍, വര്‍ക്ക്മെന്‍ തസ്തികകള്‍ നികത്തുന്നത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒമ്പത് ബാങ്ക് എംപ്ലോയീസ് അസോസിയേഷനുകളുടെ ബോഡിയായ യുഎഫ്ബിയു നേരത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്.
പെര്‍ഫോമന്‍സ് റിവ്യൂകളും പെര്‍ഫോമന്‍സ്-ലിങ്ക്ഡ് ഇന്‍സെന്റീവുകളും സംബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഡിഎഫ്എസ്) അടുത്തിടെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാനും യൂണിയനുകള്‍ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരം നടപടികള്‍ തൊഴില്‍ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതായി ജീവനക്കാര്‍ ആരോപിച്ചു.ഐബിഎയിലെ അവശേഷിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക, ഗ്രാറ്റുവിറ്റി നിയമം ഭേദഗതി ചെയ്ത് പരിധി 25 ലക്ഷമായി വർധിപ്പിക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പദ്ധതിയുമായി ഇത് വിന്യസിക്കുക, ആദായനികുതിയില്‍ നിന്ന് ഇളവ് തേടുക തുടങ്ങിയവയാണ് യൂണിയനുകളുടെ മറ്റ് ആവശ്യങ്ങള്‍.