തക്കാളി വില കുറഞ്ഞു

ന്യൂഡൽഹി: തക്കാളി വില രാജ്യത്തുടനീളം കുറഞ്ഞതായി ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിൽ വിതരണ സൗകര്യം മെച്ചപ്പെട്ടതിന്റെ ഫലമായി ചില്ലറ വിലയിൽ 22.4 ശതമാനം വരെ ഇടിവ് വന്നിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.നവംബർ 14-ന് കിലോയ്ക്ക് 52. 35 രൂപയായി തക്കാളിയുടെ അഖിലേന്ത്യാ ശരാശരി ചില്ലറ വിൽപന. ഇത് ഒക്ടോബർ 14-ന് 67.50 രൂപയായിരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.ഇത് പോലെ തന്നെ, ഡൽഹിയിലെ ആസാദ്പൂർ മണ്ടിയിൽ തക്കാളിയുടെ മൊത്തവില 50 ശതമാനം കുറഞ്ഞു. കഴിഞ്ഞ മാസം ക്വിന്റലിന് 5,883 രൂപയായിരുന്നു വില, ഇപ്പോൾ ഇത് 2,969 രൂപയായി കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലെ പിംപൽഗാവ്, ആന്ധ്രയിലെ മദനപ്പള്ളി, കര്‍ണാടകയിലെ കോലാര്‍ എന്നിവിടങ്ങളിലെ പ്രധാന തക്കാളി വിപണികളിലും സമാനമായ വില കുറവുകൾ രേഖപ്പെടുത്തി.”മദനപ്പള്ളി, കോലാർ എന്നിവിടങ്ങളിൽ തക്കാളിയുടെ വരവ് കുറഞ്ഞിട്ടുണ്ടെങ്കിലും, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള സീസണൽ സപ്ലൈസ് ഈ ഇടിവ് നികത്തിയിട്ടുണ്ട്,” മന്ത്രാലയം കൂട്ടിച്ചേർത്തു.ആനുകൂല്യമായ കാലാവസ്ഥ തക്കാളി വിളകളുടെ വളർച്ചയെ അനുയോജ്യമാക്കുകയും വയലുകളിൽ നിന്ന് ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിക്കുന്ന വിതരണ ശൃംഖലയെ സുഗമമാക്കുകയും ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.2023-24 കാലയളവിൽ തക്കാളി ഉൽപ്പാദനം 4 ശതമാനം ഉയർന്ന് 213.20 ലക്ഷം ടണ്ണാകുമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. തക്കാളി വർഷം മുഴുവൻ കൃഷിചെയ്യുന്നുവെങ്കിലും, കാലാവസ്ഥയെ ആശ്രയിച്ച് ഉത്പാദനം വിവിധ പ്രദേശങ്ങളിൽ വ്യത്യാസപ്പെടുന്നു. തക്കാളിയുടെ സൂക്ഷ്മ സ്വഭാവം, നശിക്കുന്ന പ്രബലത എന്നിവ കൊണ്ട് പ്രതികൂല കാലാവസ്ഥയും ലോജിസ്റ്റിക് തടസ്സങ്ങളും വിലയെ സാരമായി ബാധിച്ചേക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഉണ്ടായ വിലക്കയറ്റത്തിന് പ്രധാന കാരണം ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിൽ പെയ്ത അമിതമായ മഴയാണെന്നും അധികൃതർ വ്യക്തമാക്കി. ഒക്ടോബർ, നവംബർ മാസങ്ങളാണ് പ്രധാന തക്കാളി ഉത്പാദന സംസ്ഥാനങ്ങളിലെ വിതയ്ക്കൽ സീസൺ. ഇതോടൊപ്പം കുറഞ്ഞ കൃഷി കാലയളവും, ഒന്നിലധികം വിളവെടുപ്പുകളും മൂലം പതിവ് വിപണി ലഭ്യത നിലനിർത്തുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.