കയമ അരിയുടെ വില കുത്തനെ ഉയർന്നു

മലപ്പുറം: മലബാറിലെ ബിരിയാണിക്ക് രുചി കൂട്ടുന്ന കയമ അരിയുടെ വില കുത്തനെ വർദ്ധിച്ചു. 80 രൂപയിലധികമാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ കൂടിയത്.വില കുത്തനെ ഉയരാനുള്ള പ്രധാന കാരണം ഉല്‍പാദനം കുറഞ്ഞതും കയറ്റുമതി വർധിച്ചതും ആണ്.മലയാളികളുടെ പ്രത്യേകിച്ച് മലബാറുകാരുടെ ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഭക്ഷണവിഭവമാണ് ബിരിയാണി.
മലബാറുകാർ കൂടുതല്‍ ഉപയോഗിക്കുന്നത് സ്വാദിഷ്ടമായ കയമ അരിയാണ്. പശ്ചിമബംഗാളിലെ പ്രകൃതിക്ഷോഭ കാരണം കൃഷി നശിച്ചതും കയറ്റുമതി കൂടിയതുമാണ് വില കുത്തനെ വർദ്ധിക്കാൻ കാരണമായത്.രണ്ടുമാസത്തോടെ കയമ ബിരിയാണി അരി പൂർണ്ണമായി വിപണിയില്‍ നിന്ന് അപ്രതീക്ഷിതമാകും. പ്രകൃതിക്ഷോഭത്തെ അതിജീവിച്ച് സാധാരണഗതിയില്‍ കൃഷി ചെയ്താല്‍ തന്നെ 2028 ജനുവരിയോടെയാകും ഇനി കയമ വിപണിയില്‍ തിരിച്ചെത്തുക. മലയാളികളുടെ ബിരിയാണിയുടെ രുചിക്ക് കയമക്ക് പകരമാകാൻ ബസുമതി അരിക്ക് സാധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.അതെസമയം കയമ അരിയോടപ്പം വെളിച്ചെണ്ണയുടെയും വില കൂടിയതോടെ പല ഹോട്ടലുകളിലും ബിരിയാണിയുടെയും വില കുത്തനെ ഉയർത്തി.