റെക്കോർഡ് വിൽപ്പനയ്ക്ക് ഒരുങ്ങി ടാറ്റയും മാരുതിയും

ഉത്സവകാലത്തെ ശക്തമായ ഡിമാൻഡിന്റെ ഫലമായി, മാരുതി സുസുക്കി ഇന്ത്യയും ടാറ്റ മോട്ടോഴ്‌സും ഒക്ടോബറില്‍ റെക്കോര്‍ഡ് റീട്ടെയിൽ വില്‍പ്പന നടത്താൻ ശ്രമിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ചൊവ്വാഴ്ച ഏകദേശം 30,000 യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് എത്തിച്ചു.
‘നാളെ 10,000 ഡെലിവറികള്‍ കൂടി പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 23,000 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തതിനു സാക്ഷ്യം വഹിച്ചു,’ മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ (മാര്‍ക്കറ്റിംഗ് & സെയിൽസ്) പാര്‍ത്ഥോ ബാനര്‍ജി പറഞ്ഞു. കമ്പനിക്ക് മികച്ച ഡിമാൻഡാണ് ലഭിക്കുന്നതെന്നും ഒക്ടോബറില്‍ ഏകദേശം 2 ലക്ഷം യൂണിറ്റുകള്‍ ഡെലിവറി ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒക്ടോബറിലെ ചില്ലറ വില്‍പ്പന ഞങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതായിരിക്കും. 2020 ഒക്ടോബറിലെ 1,91,476 യൂണിറ്റുകളുടെ റെക്കോർഡാണ് ഇപ്പോഴത്തെ ലക്ഷ്യം,’ ബാനര്‍ജി പറഞ്ഞു. ഇതിന്റെ ഫലമായി, ഇന്‍വെന്ററി ലെവലുകൾ 36-37 ദിവസങ്ങളില്‍ നിന്ന് 30 ദിവസമായി കുറയുമെന്ന് അദ്ദേഹം പറഞ്ഞു.ടാറ്റ മോട്ടോഴ്‌സും ഒക്ടോബറിലെ രജിസ്ട്രേഷനില്‍ 30% വര്‍ധന രേഖപ്പെടുത്തിയതായി പാസഞ്ചർ വെഹിക്കിൾസ് എംഡി ശൈലേഷ് ചന്ദ്ര അറിയിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ മൊത്തം രജിസ്ട്രേഷനുകൾ ഈ ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്നതായിരിക്കുമെന്നും 15,000-ത്തിലധികം വാഹനങ്ങൾ വിതരണം ചെയ്യുമെന്നുമാണ് പ്രതീക്ഷ.
മെഴ്സിഡസ് ബെന്‍സിന്റെ പുതിയ മോഡലുകളും (എൽഡബ്ല്യുബി ഇ-ക്ലാസ്, ജിഎൽസി, ജിഎൽഇ, ജിഎൽഎസ്) ഉത്സവകാലത്ത് ശക്തമായ വില്‍പ്പന നേടി. ‘ആഡംബര കാർ വിപണിയിൽ ഏറ്റവും മികച്ച പ്രകടനം ഇപ്പോൾ നടക്കുന്നുണ്ട്,’ മെഴ്സിഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് അയ്യര്‍ പറഞ്ഞു.