June 8, 2025

ഇന്ത്യന്‍ ബിസിനസുകള്‍ക്കായി സൈബര്‍എഡ്ജ് അവതരിപ്പിച്ച് ടാറ്റ എഐജി

0
qgEcI8mXxUel9by0r4B3

കൊച്ചി: മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് സേവനദാതാക്കളായ ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി സൈബര്‍ അപകടസാധ്യതകളില്‍ നിന്ന് പൂര്‍ണ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന സൈബര്‍എഡ്ജ് അവതരിപ്പിച്ചു. സൈബര്‍ അപകട സാധ്യതകളില്‍ നിന്ന് എല്ലാ തരത്തിലുമുള്ള ബിസിനസുകളെ സംരക്ഷിക്കാന്‍ രൂപകല്‍പന ചെയ്തിരിക്കുന്ന പുതിയ സൈബര്‍ ഇന്‍ഷുറന്‍സ് സൊല്യൂഷന്‍ ഫോറന്‍സിക് അന്വേഷണം, ലീഗല്‍ ഫീസ്, ഡേറ്റാ വീണ്ടെടുക്കല്‍, ബിസിനസ് തടസപ്പെടുന്നതിനെ തുടര്‍ന്നുള്ള നഷ്ടങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ശക്തവും സമഗ്രവുമായ സാമ്പത്തിക, പ്രവര്‍ത്തന പിന്തുണയാണ് വാഗ്ദാനം ചെയ്യുന്നത്. സൈബര്‍ സുരക്ഷാ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധ മുന്നില്‍നിര്‍ത്തി വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സൈബര്‍ ഇന്‍ഷുറന്‍സ് വിപണിയുടെ 25% പിടിച്ചെടുക്കാനും സൈബര്‍എഡ്ജ് ലക്ഷ്യമിടുന്നു.

2023ല്‍ ഇന്ത്യയില്‍ 79 ദശലക്ഷം സൈബര്‍ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഭീഷണിയുടെ വ്യാപ്തി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രഹാറിന്റെ സമീപകാല റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2033 ഓടെ ഈ ആക്രമണങ്ങള്‍ പ്രതിവര്‍ഷം ഒരു ട്രില്യണ്‍ ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്ന മറ്റൊരു കാര്യം. 2024ല്‍ 850 കോടി രൂപ മൂല്യമുള്ള ഇന്ത്യന്‍ സൈബര്‍ ഇന്‍ഷുറന്‍സ് വിപണി സമീപ വര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് സൈബര്‍ എഡ്ജ് ലോഞ്ചിങ് വേളയില്‍ സംസാരിച്ച ഫിനാന്‍ഷ്യല്‍ ലൈന്‍സ് നാഷണല്‍ ഹെഡ് നജം ബില്‍ഗ്രാമി പറഞ്ഞു.

2025നും 2030നും ഇടയില്‍ 25% സിഎജിആര്‍ പ്രതീക്ഷിക്കുന്നതിനാല്‍ നാശനഷ്ടങ്ങള്‍ ഫലപ്രദമായി ലഘൂകരിക്കാനും, പ്രവര്‍ത്തനങ്ങള്‍ തടസങ്ങളില്ലാതെ വീണ്ടെടുക്കാനും, ഇന്നത്തെ ഡിജിറ്റല്‍-ഫസ്റ്റ് സമ്പദ്‌വ്യവസ്ഥയില്‍ അഭിവൃദ്ധി പ്രാപിക്കാനും ബിസിനസുകളെ പ്രാപ്തമാക്കുന്ന സൈബര്‍ ഇന്‍ഷുറന്‍സ് റിസ്‌ക് മാനേജ്‌മെന്റ് സ്ട്രാറ്റജിയിൽ അവിഭാജ്യ ഘടകമായി മാറും. സാമ്പത്തിക സുരക്ഷയും, പെട്ടെന്നുള്ള സംഭവങ്ങളോട് വിദഗ്ധരുടെ നേതൃത്വത്തില്‍ വേഗത്തിലുള്ള പ്രതികരണങ്ങളും നല്‍കുന്നതിന് സൂക്ഷ്മമായി രൂപകല്‍പന ചെയ്തിരിക്കുന്നതാണ് സൈബര്‍എഡ്‌ജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *