സോളാർ പാനൽ ഫാക്ടറികൾ ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മാറ്റണം: ബംഗ്ലാദേശ് ചീഫ് എക്കണോമിക് അഡ്വൈസർ

സോളാർ പാനൽ ഫാക്ടറികൾ ചൈനയിൽ നിന്നു ബംഗ്ലാദേശിലേക്ക് മാറ്റാൻ ചൈനീസ് കമ്പനികളോട് അഭ്യർത്ഥിച്ച് ബംഗ്ലാദേശിന്റെ ചീഫ് എക്കണോമിക് അഡൈസർ മുഹമ്മദ് യൂനുസ്. ചൈനയിലേക്കുള്ള കയറ്റുമതിയിലെ നിയന്ത്രണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, ഈ മാറ്റം ബംഗ്ലാദേശിന് കയറ്റുമതി വൈവിധ്യമാക്കാനും ഹരിത സമ്പദ്വ്യവസ്ഥയിലേക്ക് മാറാനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാറിയതിനുശേഷം ഓഗസ്റ്റ് 8-ന് ഇടക്കാല സര്‍ക്കാരിന്റെ ചുമതല ഏറ്റെടുത്ത യൂനുസാണ് ധാക്കയിലെ ചൈനീസ് അംബാസഡര്‍ യാവോ വെന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ സോളാര്‍ പാനല്‍ ഫാക്ടറികളെ സംബന്ധിച്ച ഈ നിർദേശം പങ്കുവെച്ചത്. ഈ കൂടിക്കാഴ്ചയിൽ, യൂനുസ് ചൈനയും ബംഗ്ലാദേശും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കാൻ നിർദേശിക്കുകയും, ചൈനീസ് നിർമ്മാതാക്കളോട് അവരുടെ സോളാർ പാനൽ ഫാക്ടറികൾ ബംഗ്ലാദേശിലേക്ക് മാറ്റാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
സോളാർ പനലുകളുടെ ഏറ്റവും വലിയ നിർമാതാക്കളായി ചൈന വളർന്നുവന്നു, എന്നാൽ കയറ്റുമതി വിപണിയിൽ രാജ്യം നിയന്ത്രണങ്ങൾ നേരിടുന്നുവെന്നും യൂനസ് അഭിപ്രായപ്പെട്ടു.
ചൈന ഫോട്ടോവോൾട്ടെയ്ക്സ് (PV) സാങ്കേതികവിദ്യയിലും സൗരോർജ്ജ താപ ഊർജ്യത്തിലും ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ്. ഈ പശ്ചാത്തലത്തിൽ, ചൈനീസ് നിർമ്മാതാക്കൾക്ക് സോളാർ പാനൽ ഫാക്ടറികൾ ബംഗ്ലാദേശിലേക്ക് മാറ്റുന്നത് ചിന്തനീയമാകാം. ഇത് ബംഗ്ലാദേശിന് തന്റെ കയറ്റുമതികളെ വൈവിധ്യമാർന്നതാക്കാനും ഹരിത സമ്പദ്വ്യവസ്ഥയിലേക്ക് മാറാനും വഴിയൊരുക്കും.
ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണത്തെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും ബംഗ്ലാദേശിൽ നിന്ന് ചൈനയിലേക്ക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വർദ്ധിപ്പിക്കുന്നതിന്റെ ആവശ്യകതയും യൂനുസ് ഊന്നിപ്പറഞ്ഞു. ധാക്കയുമായി അടുത്തുള്ള സഹകരണത്തിന് ബെയ്ജിംഗ് തയാറാണെന്നും, ദാരിദ്ര്യമുക്തമായ ബംഗ്ലാദേശിനുള്ള യൂനുസിന്റെ പ്രതീക്ഷകൾ ചൈന പിന്തുണയ്ക്കുന്നതായും ചൈനീസ് അംബാസഡർ കൂട്ടിച്ചേർത്തു.