June 8, 2025

സിരി വിവാദം: സ്വകാര്യത ചോർച്ച കേസ് തീർപ്പാക്കാൻ ആപ്പിള്‍ 95 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നൽകും

0
images (1) (10)

വ്യക്തികളുടെ സ്വകാര്യത ലംഘിച്ച് സിരിയെ ദുരുപയോഗം ചെയ്തുവെന്ന കേസിൽ 95 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നൽകാൻ ആപ്പിള്‍ തയ്യാറായി. അഞ്ചുവര്‍ഷം പഴക്കമുള്ള കേസ് കാലിഫോർണിയയിലെ ഓക്‌ലാൻഡിലെ ഫെഡറൽ കോടതിയിലാണ് പരിഗണനയിൽ. “ഹേയ്, സിരി” എന്ന ട്രിഗർ വാക്കുകൾ ഉപയോഗിക്കാതെ വെർച്വൽ അസിസ്റ്റന്റ് സജീവമായതും, സ്വകാര്യ സംഭാഷണങ്ങൾ രേഖപ്പെടുത്തി ചില വിവരം പരസ്യദാതാക്കളുമായി പങ്കുവച്ചതുമാണ് കേസിന്റെ പ്രാരംഭ ആരോപണങ്ങൾ. ഇത് ഉപഭോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതിൽ ആപ്പിളിന്റെ പ്രഖ്യാപനങ്ങൾക്കെതിരായിരുന്നു. ഒത്തുതീർപ്പ് സമർപ്പിച്ചെങ്കിലും തെറ്റുകൾ അംഗീകരിക്കാനാകില്ലെന്ന് ആപ്പിള്‍ പറയുന്നു. സെറ്റിൽമെന്റിന്റെ ശരിയായ നിർവാഹനത്തിനായി ഫെബ്രുവരി 14ന് കോടതി ഹിയറിംഗ് നടത്താനാണ് തീരുമാനം. 2014 സെപ്റ്റംബർ 17 മുതൽ 2021 ഡിസംബർ 31 വരെ സിരി ഉപയോഗിച്ച ഉപകരണങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. ഓരോ ഉപകരണത്തിനും 20 ഡോളർ വരെ ലഭിക്കുമെന്ന് റിപ്പോർട്ട്. ഉപഭോക്താക്കൾ പരമാവധി അഞ്ച് ഉപകരണങ്ങൾക്ക് പരിഹാരത്തുക കണക്കാക്കാൻ അർഹരാകും. ആപ്പിള്‍ മോശമായ രീതിയിൽ പ്രയോജനപ്പെടുത്തിയ ലാഭത്തിൽ നിന്ന് 705 ബില്യണ്‍ ഡോളറിന്റെ ചെറിയൊരു വിഹിതം സെറ്റിൽമെന്റിലേക്ക് നീക്കിയതാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. കോടതി കേസ് ഫയൽ ചെയ്ത അഭിഭാഷകർക്ക് 29.6 മില്യൺ ഡോളർ ഫീസ് ആവശ്യപ്പെടാനും സാധ്യതയുണ്ട്. സെറ്റിൽമെന്റിന് കോടതി അംഗീകാരം ലഭിച്ചാൽ, ലോകത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അവകാശം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *