ഓഹരികൾ തിരികെ വാങ്ങാൻ ഒരുങ്ങി സാംസംഗ്

സാംസംഗ് ഇലക്ട്രോണിക്സ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 10 ട്രില്യണ്‍ വോണിന്റെ (7.17 ബില്യണ്‍ ഡോളര്‍) ഓഹരികള്‍ തിരികെ വാങ്ങാന്‍ പദ്ധതിയിടുന്നു, വിപണി അടഞ്ഞതിന് ശേഷം സമർപ്പിച്ച റെഗുലേറ്ററി ഫയലിംഗിലാണ് ഈ വിവരം. കമ്പനിയുടെ ഓഹരികളുടെ മൂല്യം വര്‍ധിപ്പിക്കാനുള്ള ഈ നടപടിയില്‍, ഏകദേശം മൂന്ന് ട്രില്യണ്‍ വോണിന്റെ ഓഹരികള്‍ – 50.14 ദശലക്ഷം കോമണ്‍ ഷെയറുകളും 6.91 ദശലക്ഷം മുന്‍ഗണനയുള്ള ഓഹരികളും– അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തിരികെ വാങ്ങി റദ്ദാക്കുമെന്ന് സാംസംഗ് പ്രഖ്യാപിച്ചു.ശേഷിക്കുന്ന ഏഴ് ട്രില്യണ്‍ വോണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന്, ഷെയര്‍ഹോള്‍ഡര്‍മാരുടെ മൂല്യം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി, ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുമെന്ന് കമ്പനി അറിയിച്ചു. 2017ന് ശേഷം ആദ്യമായാണ് സാംസംഗ് ഇലക്ട്രോണിക്സ് ഓഹരികള്‍ തിരികെ വാങ്ങാന്‍ തീരുമാനിക്കുന്നത്; അന്നിടെ 21 ട്രില്യണ്‍ വോണിന്റെ ഓഹരികള്‍ കമ്പനി റീപര്‍ച്ചേസ് ചെയ്തിരുന്നു.മെമ്മറി ചിപ്പുകളുടെ ആഗോള നിര്‍മാതാക്കളില്‍ മുന്‍നിരയില്‍ നിലകൊള്ളുന്ന സാംസംഗ്, കഴിഞ്ഞ മാസം ഉയർന്ന നിലവാരമുള്ള ചിപ്പുകളുടെ ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പറഞ്ഞിരുന്നു. കൂടാതെ ഒരു പ്രധാന വിതരണ ഇടപാടില്‍ പുരോഗതിയും കൈവരിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനത്തിന് പിന്നാലെ, സാംസംഗ് ഇലക്ട്രോണിക്സിന്റെ ഓഹരികള്‍ 7.2% ഉയര്‍ന്നിരുന്നു, ഇത് 2020 മാര്‍ച്ചിന് ശേഷം കമ്പനിക്ക് ഉണ്ടായ ഏറ്റവും വലിയ പ്രതിദിന കുതിപ്പായിരുന്നു.