ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയില്‍ കുതിപ്പ് തുടരുന്നു

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ (Russian oil) ഇറക്കുമതിയില്‍ വൻ കുതിപ്പ്. അമേരിക്കൻ സെനറ്റർമാർ ഉയർത്തുന്ന അധികച്ചുങ്ക ഭീഷണി, അമേരിക്കയുടെ ഉപരോധം, റിഫൈനറികളെ ഉന്നമിട്ടുള്ള യുക്രെയ്ന്റെ ഡ്രോണ്‍ ആക്രമണം തുടങ്ങിയ വെല്ലുവിളികള്‍ക്കിടയിലാണ് ഈ കുതിപ്പ്മേയില്‍ ഇന്ത്യ പ്രതിദിനം ശരാശരി 1.96 ദശലക്ഷം ബാരല്‍ റഷ്യൻ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തെന്ന് വിപണിനിരീക്ഷകരായ കെപ്ലർ (Kpler) വ്യക്തമാക്കി. അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലായി ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതി രാഷ്ട്രമായ ഇന്ത്യ മേയില്‍ പ്രതിദിനം ശരാശരി 5.1 ദശലക്ഷം ബാരല്‍ വീതം ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്.വിപണിവിലയേക്കാള്‍ കുറഞ്ഞവിലയുണ്ടെന്നതാണ് ഇന്ത്യ റഷ്യൻ എണ്ണ വൻതോതില്‍ വാങ്ങുന്നതാണ് തുടരുന്നത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 500 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള ബില്‍ കൊണ്ടുവരുമെന്ന് അമേരിക്ക സെനറ്റർ റിച്ചാർഡ് ബ്ലുമെന്താല്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണയില്‍ 38 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു.