ഗ്രാമീണ ഇന്ത്യ സാമ്പത്തിക പുരോഗതിയുടെ പാതയില്‍

ഗ്രാമീണ ഇന്ത്യ സാമ്പത്തിക മാറ്റത്തിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്. കാര്‍ഷിക കേന്ദ്രീകൃത വ്യവസ്ഥയില്‍ നിന്ന് സേവന സമ്പദ് വ്യവസ്ഥയിലേക്കാണ് മാറ്റം.
ഗ്രാമീണ ഇന്ത്യ സാമ്പത്തിക പുരോഗതിയുടെ ശക്തമായ ലക്ഷണങ്ങള്‍ കാണിക്കുന്നു. ഏകദേശം 291 ദശലക്ഷം ആളുകള്‍ താമസിക്കുന്ന 112 ഗ്രാമീണ ജില്ലകളിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം ഇപ്പോള്‍ 2,000 യുഎസ് ഡോളര്‍ കവിഞ്ഞതായി ഒഉഎഇ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.
വരുമാനത്തിലെ ഈ വളർച്ച സ്മാര്‍ട്ട്ഫോണുകള്‍, വാഹനങ്ങള്‍, ബ്രാന്‍ഡഡ് സാധനങ്ങള്‍ എന്നി ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ആവശ്യം ഉയർത്തുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കേരളം,മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങള്‍ അവരുടെ ശക്തമായ സമ്പദ് വ്യവസ്ഥയും വികസന പദ്ധതികളും കാരണം ഈ ഗ്രാമീണ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നു. മധ്യപ്രദേശും ഉത്തര്‍പ്രദേശും ഒഴികെയുള്ള മിക്കവാറും എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നിലവിൽ 2,000 യുഎസ് ഡോളറില്‍ കൂടുതലുള്ള ഗ്രാമീണ പ്രതിശീര്‍ഷ വരുമാനം ഉണ്ട്.
2025 സാമ്പത്തിക വര്‍ഷത്തില്‍ 29 ട്രില്യണ്‍ രൂപ വിലമതിക്കുന്ന ഗ്രാമീണ വ്യവസായ മേഖല മൂന്ന് വര്‍ഷത്തിനിടെ 7.1 ശതമാനം വർദ്ധനവ് കൈവരിച്ചു. ഉല്‍പ്പാദനം 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
വ്യാവസായിക മേഖലയില്‍ 10.6 ശതമാനം വർധനവോടെ ഉത്തര്‍പ്രദേശ് മുന്നിലെത്തി. തമിഴ്നാടും രാജസ്ഥാനും ഏകദേശം 8 ശതമാനം വളര്‍ച്ചയോടെ തൊട്ടുപിന്നില്‍. 3.7 ശതമാനം വളര്‍ച്ചയാണ് കേരളത്തിന് മാത്രമായി ഉണ്ടായത്