ക്ഷയരോഗം, എംപോക്‌സ്, ഡെങ്കി നിയന്ത്രണത്തില്‍ വിപ്ലവ മാറ്റങ്ങള്‍: ICMR-ഐഐടി കാണ്‍പൂര്‍ കണ്ടുപിടിത്തങ്ങൾ

കാന്പൂര്‍ ഐ.ഐ.ടിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) മും ക്ഷയരോഗം നേരത്തെ കണ്ടെത്താന്‍ പുതിയ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നു. 100% ഇന്ത്യയില്‍ നിര്‍മ്മിതമായ ഈ ഉപകരണം അതിന്റെ ഉയര്‍ന്ന കാര്യക്ഷമതയും ചിലവുകുറവ് കാരണത്താല്‍ വിദേശ ഉപകരണങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബഹി പറഞ്ഞു. കൊണ്ടുനടക്കാവുന്ന എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് വീടുകളില്‍ പോയി പരിശോധന നടത്താവുന്ന രീതിയിലുള്ളതാണ് ഈ ഉപകരണം, അതിനാല്‍ ജനസംഖ്യ കൂടുതലുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇത് വളരെയധികം പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ പൊതു ആരോഗ്യ സംരക്ഷണത്തിന് ഇത് വളരെ പ്രാധാന്യമുള്ള കണ്ടെത്തലാണെന്ന് ഡോ. രാജീവ് ബഹി കൂട്ടിച്ചേര്‍ത്തു.എംപോക്‌സ് രോഗം കണ്ടെത്താനുള്ള ടെസ്റ്റിംഗ് കിറ്റുകളും വികസിപ്പിച്ചെടുത്തതായി അദ്ദേഹം വ്യക്തമാക്കി. മൂന്ന് വ്യത്യസ്ത കമ്പനികള്‍ ഇതിനകം തന്നെ ഇത് നിർമ്മിക്കുന്നുണ്ട്. ഹെല്‍ത്ത് കെയര്‍ മേഖലയിലെ പ്രധാനപ്പെട്ട മുന്നേറ്റം കൂടിയാണിത്. അതുപോലെ തന്നെ, 18 പുതിയ അരിവാള്‍ രോഗം പരിശോധനാ രീതികളും ഐ.സി.എം.ആര്‍ വികസിപ്പിച്ചിട്ടുണ്ട്, ഇത് നിലവില്‍ 400 രൂപയുള്ള ടെസ്റ്റുകള്‍ 30 രൂപയാക്കി കുറക്കുമെന്ന് ഡോ. രാജീവ് ബഹി അറിയിച്ചു. 2047 ഓടെ ഇന്ത്യയില്‍ അരിവാള്‍ രോഗം പൂര്‍ണമായും അകറ്റാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ് ഈ ശ്രമങ്ങള്‍.ഡെങ്കിപ്പനിക്കെതിരെ വാക്‌സിന്‍ വികസനത്തിന്റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായതായും, അടുത്തവര്‍ഷം ഇതുസംബന്ധിച്ച നല്ല വാര്‍ത്ത ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.