ജനുവരിയിൽ ഇന്ത്യയിലെ റീട്ടെയിൽ വാഹന വിൽപ്പന 7% ഉയർന്ന് 22.9 ലക്ഷം യൂണിറ്റിലെത്തി

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വില്‍പ്പനയില്‍ ഉണർവ്. ജനുവരിയില്‍ വില്‍പ്പന 7% ഉയര്‍ന്ന് 22,91,621 യൂണിറ്റിലെത്തിയതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ വർഷം ജനുവരിയില്‍ മൊത്തത്തിലുള്ള റീട്ടെയില്‍ വില്‍പ്പന 21,49,117 യൂണിറ്റായിരുന്നു.
കഴിഞ്ഞ മാസം പാസഞ്ചര്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 16 % വർദ്ധിച്ച് 4,65,920 യൂണിറ്റിലെത്തി. ഇന്‍വെന്ററി ലെവലുകള്‍ മെച്ചപ്പെട്ടതായും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (ഫാഡ) പ്രസിഡന്റ് സി എസ് വിഘ്‌നേശ്വര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഇരുചക്രവാഹനങ്ങളുടെ ചില്ലറ വില്‍പ്പന 4 % ഉയർന്ന് 15,25,862 യൂണിറ്റായി കൂടി. പുതിയ മോഡല്‍ ലോഞ്ചുകള്‍, വിവാഹ സീസണ്‍ ഡിമാന്‍ഡ്, മെച്ചപ്പെട്ട ധനസഹായം എന്നിവ പ്രധാന വളര്‍ച്ചാ പ്രേരകങ്ങളായി ഡീലര്‍മാര്‍ സൂചിപ്പിക്കുന്നതായും വിഘ്‌നേശ്വര്‍ പറഞ്ഞു.
എന്നിരുന്നാലും ഗ്രാമീണമേഖലയിലെ പണലഭ്യതാ, ഉയരുന്ന പലിശനിരക്ക്, വെല്ലുവിളികള്‍, വിപണിയിലെ അനിശ്ചിതത്വം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരിയില്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 8 ശതമാനം ഉയര്‍ന്ന് 99,425 യൂണിറ്റായി. ജനുവരിയില്‍ ട്രാക്ടര്‍ വില്‍പ്പന 5 ശതമാനം വർദ്ധിച്ച് 93,381 യൂണിറ്റിലെത്തി. ത്രീ വീലര്‍ റീട്ടെയില്‍ വില്‍പ്പന കഴിഞ്ഞ മാസം 7 ശതമാനം ഉയര്‍ന്ന് 1,07,033 യൂണിറ്റിലെത്തി. വാഹന റീട്ടെയില്‍ മേഖല ജാഗ്രതയോടെ ശുഭാപ്തിവിശ്വാസത്തോടെ ഫെബ്രുവരിയിലേക്ക് കടക്കുന്നു ഫാഡ അഭിപ്രായപ്പെട്ടു.
പുതിയ സര്‍വേ പ്രകാരം, ഈ മാസം ഡീലര്‍മാരില്‍ (46 %) വളര്‍ച്ച പ്രതീക്ഷിക്കുന്നു. അതേസമയം 43 % പേര്‍ വില്‍പ്പന ഇടിവ് പ്രതീക്ഷിക്കുന്നുണ്ട്.
കര്‍ശനമായ വായ്പാ മാനദണ്ഡങ്ങള്‍, ചെലവേറിയ വാഹനങ്ങള്‍, ചില വ്യാവസായിക മേഖലകളിലെ ഡിമാന്‍ഡ് എന്നിവ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുമെന്ന് എഫ്എഡിഎ വ്യക്തമാക്കി.