രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ റിസർവ് ബാങ്ക്

രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ മൂന്നു ഘട്ടങ്ങളിലായി റിസര്‍വ് ബാങ്ക് ഇടപെടലുകള്‍ നടത്തും. ആദ്യ ഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനിലൂടെ 60,000 കോടി രൂപയുടെ ഗവണ്‍മെന്റ് സെക്യൂരിറ്റുകളുടെ വില്‍പ്പനയാണ് നടക്കുക.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് മൂന്നു ഘട്ടങ്ങളിലുള്ള സാമ്പത്തിക ഇടപെടലുകളാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ജനുവരി 30, ഫെബ്രുവരി 13, ഫെബ്രുവരി 20 എന്നീ തീയതികളില്‍ നടക്കുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ലേലത്തിലൂടെ 60,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.
രണ്ടാം ഘട്ടത്തില്‍ 56 ദിവസത്തെ വേരിയബിള്‍ റേറ്റ് റിപ്പോ ലേലം ഫെബ്രുവരി 7 ന് നടക്കും. 50,000 കോടിയുടെ വിജ്ഞാപനമാണ് നടത്തുന്നത്. ജനുവരി 31 ന് 500 കോടി ഡോളറിന്റെ സ്വാപ് ലേലവും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.