പണലഭ്യത കുറവ് പരിഹരിച്ച് ആര്‍ബിഐ; ബാങ്കിംഗ് മേഖലയ്ക്ക് ആശ്വാസം

രാജ്യത്തെ ബാങ്കുകളിലുണ്ടായിരുന്ന പണലഭ്യതാ കുറവ് പരിഹരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇതോടെ പണക്ഷാമം 2.2 ട്രില്യണ്‍ രൂപയില്‍ നിന്ന് 660.4 ബില്യണ്‍ രൂപയായി കുറഞ്ഞു. ബാങ്കിംഗ് മേഖലയിലെ പണലഭ്യത ഉറപ്പാക്കുന്നതിനായി ആര്‍ബിഐ മൂന്ന് ഘട്ടങ്ങളിലായി ഇടപെടലുകള്‍ നടത്തുകയാണ്. ഇതില്‍ ആദ്യഘട്ടത്തിന്റെ പ്രതിഫലനമാണ് ഇപ്പോൾ മാർക്കറ്റിലുണ്ടായത്.ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനുകളുടെ ഭാഗമായി ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ ലേലം നടത്തി, ഇതിലൂടെ 60,000 കോടി രൂപ സമാഹരിച്ചു. ജനുവരി 31ന് നടന്ന ഡോളര്‍ സ്വാപ് ലേലത്തില്‍ നിന്ന് 500 കോടി രൂപ കൂടി ലഭിച്ചു.
രണ്ടാം ഘട്ടത്തില്‍, 56 ദിവസത്തെ വേരിയബിള്‍ റേറ്റ് റിപ്പോ ലേലം ഫെബ്രുവരി 7ന് നടക്കും. ഇതിലൂടെ 50,000 കോടി രൂപ സമാഹരിക്കും. കൂടാതെ, ഫെബ്രുവരി 13, 20 തീയതികളില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ലേലത്തിലൂടെ 60,000 കോടി രൂപ കൂടി എത്തിക്കും. ഇതോടെ പണലഭ്യതാ കുറവ്مز ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മാസത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിച്ചതും മറ്റു സാമ്പത്തിക ഘടകങ്ങളും പണലഭ്യതയെ പ്രോത്സാഹിപ്പിച്ചതായി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
അതേസമയം, ബാങ്കുകളിലെ പണലഭ്യതയും സമാനമായ വിപണി സാഹചര്യങ്ങളും നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ സാഹചര്യങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ബിഐ അറിയിച്ചു.