ആഭ്യന്തര ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണം: പിയൂഷ് ഗോയൽ

വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ധിപ്പിച്ച് ആഭ്യന്തര ഉല്‍പ്പാദനത്തിന് ഉത്സാഹം നല്‍കുകയും രാജ്യത്തിന്റെ ഇറക്കുമതി കുറക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്തു.യുപി ഇന്റര്‍നാഷണല്‍ ട്രേഡ് ഷോയില്‍ (ഗ്രേറ്റര്‍ നോയിഡ) സംസാരിക്കുമ്പോള്‍, ഗോയല്‍ ഗ്രേറ്റര്‍ നോയിഡയില്‍ 20 അംഗീകൃത വ്യവസായ ടൗണ്‍ഷിപ്പുകളില്‍ ഒന്നാണ് വരുന്നതെന്നും അതിന്റെ ആദ്യ ഘട്ടം വിറ്റുതീര്‍ന്നുവെന്നും പറഞ്ഞു.അടുത്ത ഘട്ടം ആരംഭിക്കുന്നതിന് സംസ്ഥാനവുമായി ചർച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഇറക്കുമതി കുറയ്ക്കുകയും എംഎസ്എംഇകളുടെ വളര്‍ച്ചയ്ക്കും ‘ഒരു ജില്ല ഒരു ഉല്‍പ്പന്നം’ പദ്ധതിയുടെ വിജയത്തിനും സഹായകമാകും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ 28,602 കോടി രൂപയുടെ മൊത്തം നിക്ഷേപത്തോടെ ഉത്തര്‍പ്രദേശും ബിഹാറും ഉള്‍പ്പെടെ 12 വ്യവസായ സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതായി ഗോയല്‍ ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയുടെ ബൗദ്ധിക സ്വത്തവകാശ ഭരണം (ഐപിആര്‍) 2014ന് ശേഷം വലിയ മാറ്റങ്ങള്‍ കണ്ടതായി അദ്ദേഹം സൂചിപ്പിച്ചു, 2014ല്‍ 6,000 പേറ്റന്റുകള്‍ അനുവദിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് ഒരു ലക്ഷമായി ഉയര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന രാജ്യമെന്ന നിലയില്‍ ലോകത്ത് ഒരു വ്യക്തിത്വം നേടി വരികയാണെന്നും ഗോയല്‍ പറഞ്ഞു.