മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ലാഭം 28.46% വർധിച്ച് 269.37 കോടിയായി; വായ്പാ വിതരണം 9.34% ഉയർന്നു

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഇതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ് 2024-25 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ മാസം വരെയുള്ള രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ വര്‍ധനയോടെ 269.37 കോടി രൂപയുടെ ലാഭം സ്വന്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനോട് താരതമ്യം ചെയ്താല്‍, 28.46 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ കൈവരിച്ചത്. ബാങ്കിന്റെ വായ്പാ വിതരണം ഈ കാലയളവില്‍ 9.34 ശതമാനം വര്‍ധിച്ചാണ് 15,633.50 കോടി രൂപയായി. വരുമാനം 35.48 ശതമാനത്തോളം ഉയര്‍ന്ന് 2,113.78 കോടി രൂപയായി. മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ ആസ്തി (AUM) നിലവില്‍ 41,873.15 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ഏകീകൃത ലാഭം 118.02 ശതമാനം ഉയര്‍ന്ന 198.17 കോടി രൂപയായി. കമ്പനിയുടെ തനിച്ചുള്ള വായ്പാ വിതരണം 12,741 കോടി രൂപയായും ആസ്തി 27,043 കോടി രൂപയായും ഉയര്‍ന്നു. ഏകീകൃത വരുമാനം 46.44 ശതമാനം വളര്‍ച്ചയോടെ 1,347.76 കോടി രൂപയിലെത്തി.ഉപയോക്താക്കളുടെ ശാക്തീകരണത്തിന് അടിസ്ഥാനമായ സേവനങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് മികച്ച പ്രവര്‍ത്തന ഫലങ്ങള്‍ക്ക് കാരണമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് അഭിപ്രായപ്പെട്ടു. എല്ലാ മേഖലകളിലും മികച്ച നേട്ടമുണ്ടാക്കാനായെന്നും വരും കാലത്ത് ഉല്‍പ്പന്ന നിര വിപുലപ്പെടുത്തുമെന്നും സി.ഇ.ഒ ഷാജി വര്‍ഗീസ് വ്യക്തമാക്കി.