ഇന്ത്യ കയറ്റുമതി സൗകര്യങ്ങളും ശേഷിയും വര്‍ധിപ്പിക്കണമെന്ന് മൊബൈൽ ഫോൺ കമ്പനികൾ

ഇന്ത്യ നിലവിലുള്ള കയറ്റുമതി സൗകര്യങ്ങളും ശേഷിയും വര്‍ധിപ്പിക്കണമെന്ന് മൊബൈല്‍ ഫോണ്‍ കമ്പനികള്‍. 2030ഓടെ ഉപകരണ കയറ്റുമതിയില്‍ എട്ട് മടങ്ങ് വര്‍ധനവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. കയറ്റുമതി 180 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് കമ്പനികളുടെ ശ്രമമെന്ന് വ്യവസായ സ്ഥാപനമായ ഐസിഇഎ പറഞ്ഞു.’കസ്റ്റംസിലുണ്ടാകുന്ന കാലതാമസം ഇലക്ട്രോണിക്സ് വ്യവസായത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് ഷിപ്പ്മെന്റ് പ്രോസസ്സിംഗ് കൂടുതല്‍ വൈകിപ്പിക്കുന്നു’ ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ (ഐസിഇഎ) ചെയര്‍മാന്‍ പങ്കജ് മൊഹിന്ദ്രു പറഞ്ഞു.
എയര്‍ കാര്‍ഗോയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഇലക്ട്രോണിക്സ് ആണ്.കയറ്റുമതിയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചയ്ക്കൊപ്പം നില്‍ക്കാന്‍, കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ യോജിച്ച ശ്രമങ്ങള്‍ ആവശ്യമാണ്. നിലവിലെ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അവയുടെ ശേഷിയുടെ 80-100 ശതമാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സാച്ചുറേഷന്‍ ലെവലില്‍ എത്തിക്കഴിഞ്ഞതായി ഐസിഇഎ പറഞ്ഞു.ഐസിഇഎയുടെ കണക്കനുസരിച്ച്, 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ മൊത്തം ഇലക്ട്രോണിക്‌സ് കയറ്റുമതി 29.1 ബില്യണ്‍ ഡോളറാണ്, അതില്‍ മൊബൈലുകള്‍ 15 ബില്യണ്‍ ഡോളറാണ്.
2030-ഓടെ 500 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം കൈവരിക്കുകയാണ് ലക്ഷ്യം. ഇതില്‍ 180 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് രാജ്യം ലക്ഷ്യമിടുന്നത്. കയറ്റുമതി കൈകാര്യം ചെയ്യാന്‍ വിമാനത്താവള ശേഷികള്‍ സമാന്തരമായി വര്‍ധിപ്പിക്കേണ്ടതുണ്ട്, വാര്‍ഷികാടിസ്ഥാനത്തില്‍ ബഹുഭൂരിപക്ഷവും നിലവിലെ കയറ്റുമതിയെക്കാള്‍ 6 മടങ്ങ് കൂടുതലായിരിക്കും.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതിയുടെ 55 ശതമാനം ഡല്‍ഹിയും 30 ശതമാനം മദ്രാസ് എയര്‍പോര്‍ട്ടും 10 ശതമാനം ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടുമാണ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ ആപ്പിളും സാംസംഗുമാണ് മുന്‍പന്തിയില്‍.ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ ആപ്പിളും സാംസംഗുമാണ് മുന്‍പന്തിയില്‍.