ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 600- 2500 രൂപ

ആംബുലൻസുകളുടെ ചാർജുകൾ ഏകീകരിച്ച് സർക്കാർ താരിഫ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു പ്രകാരം വെന്റിലേറ്റർ സൗകര്യമുള്ള എയർ കണ്ടീഷൻ ആംബുലൻസിന് 10 കിലോമീറ്റർ വരെ 2500 രൂപ മിനിമം ചാർജ് നിശ്ചയിച്ചിരിക്കുന്നു, തുടർന്ന് ഓരോ കിലോമീറ്ററിനും 50 രൂപ അധികമായി ഈടാക്കും. വെയിറ്റിങ് ചാർജ് ആദ്യ മണിക്കൂറിന് ശേഷം 350 രൂപ വീതം ചാർജ് ചെയ്യും.
വെന്റിലേറ്റർ ഇല്ലാത്ത, ഓക്സിജൻ സൗകര്യമുള്ള എസി ആംബുലൻസിന് 1500 രൂപ മിനിമം ചാർജ് നിശ്ചയിച്ചിരിക്കുന്നു. ഓരോ കിലോമീറ്ററിനും 40 രൂപയും, വെയിറ്റിങ് ചാർജ് 200 രൂപയും ആയിരിക്കും. ട്രാവലർ എസി ആംബുലൻസിന് 1000 രൂപ, കിലോമീറ്ററിന് 30 രൂപ, വെയിറ്റിങ് ചാർജ് 200 രൂപ എന്നിങ്ങനെ നിശ്ചയിച്ചിട്ടുണ്ട്.
ചെറിയ ഒമ്നി പോലുള്ള എസി ആംബുലൻസിന് 800 രൂപ മിനിമം ചാർജും, കിലോമീറ്ററിന് 25 രൂപയും, വെയിറ്റിങ് ചാർജായി 200 രൂപയും നിശ്ചയിച്ചിട്ടുണ്ട്. നോൺ എസി വാഹനങ്ങൾക്ക് 600 രൂപ മിനിമം ചാർജ്, 150 രൂപ വെയിറ്റിങ് ചാർജും, 20 രൂപ കിലോമീറ്ററിന് ചാർജും ആയിരിക്കും. ബിപിഎൽ കാർഡ് ഉടമകൾക്ക് വെന്റിലേറ്റർ ആംബുലൻസ് ഉപയോഗിക്കുമ്പോൾ 20% ഇളവ് നൽകും. ആർസിസിയിലേക്ക് വരുന്ന രോഗികൾക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും കിലോമീറ്ററിന് 2 രൂപ ഇളവും ഉണ്ടായിരിക്കും.