ലുലു ഗ്രൂപ്പിന്‍റെ ആന്ധ്രയിലെ നിക്ഷേപ പദ്ധതികള്‍ക്ക് പുനരാരംഭം; യൂസഫലി – ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചയില്‍ തീരുമാനം

വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ നിക്ഷേപമില്ലെന്ന പഴയ നിലപാട് മാറ്റി ലുലു ഗ്രൂപ്പ്. ആന്ധ്ര മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി നടത്തിയ കൂടിക്കാഴ്ചയില്‍ മൂന്ന് പ്രധാന നഗരങ്ങളിലായി ലുലു മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, മള്‍ട്ടിപ്ലക്സ് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനമായി. വിശാഖപട്ടണം, തിരുപ്പതി, വിജയവാഡ എന്നിവിടങ്ങളിലാണ് ലുലു ഗ്രൂപ്പിന്‍റെ പുതിയ പദ്ധതി.മുന്‍പ്, ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ലുലു മാളിന് സ്ഥലം അനുവദിച്ചിരുന്നെങ്കിലും, 2019-ൽ ജഗൻ മോഹൻ റെഡ്ഡി സർക്കാർ അത് റദ്ദാക്കിയിരുന്നു. ലുലു ഗ്രൂപ്പ് ആന്ധ്രയില്‍ ഇനി നിക്ഷേപം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നതും അതിന് പിന്നാലെയാണ്. എന്നാൽ, ഇപ്പോള്‍ വീണ്ടും ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയതോടെ പദ്ധതികള്‍ക്ക് പുനരാരംഭം വാഗ്ദാനം ചെയ്തിരിക്കുകയാണ്.