നിക്ഷേപക സംഗമം: കർണാടകയുടെ ലക്ഷ്യം 10 ലക്ഷം കോടി രൂപ

ഇന്‍വെസ്റ്റ് കര്‍ണാടക 2025 — ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ഏകദേശം 10 ലക്ഷം കോടി രൂപയുടെ നിക്ഷേപ കരാറുകളിലെത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കർണാടക സംസ്ഥാന വ്യവസായ മന്ത്രി എം ബി പാട്ടീല്‍ അറിയിച്ചു. ബെംഗളൂരുവിൽ ഈ മാസം 11 മുതല്‍ 14 വരെയാണ് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടക്കുന്നത്. കര്‍ണാടകയെ ഒരു പ്രധാന ആഗോള നിക്ഷേപ കേന്ദ്രമായി സ്ഥാപിക്കുകയാണ് ഇതിന്റെ ലക്ഷ്യം.”ഏകദേശം 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, കുറഞ്ഞത് 70 ശതമാനമെങ്കിലും യാഥാര്‍ത്ഥ്യത്തിലേക്ക് മാറും”, എം ബി പാട്ടീല്‍ പറഞ്ഞു.
ഉച്ചകോടിയുടെ പ്രമേയം ‘റീ-ഇമാജിനിംഗ് ഗ്രോത്ത്’ എന്നതാണ്. നമ്മുടെ ലോകം ഇന്ന് സാങ്കേതികവിദ്യാധിഷ്ഠിതവും, പ്രതിരോധശേഷിയുള്ളതുമായ വളര്‍ച്ചയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ്. വെല്ലുവിളി നിറഞ്ഞ സമയംകൂടിയാണ് ഇത്. ട്രംപ്, ഉക്രെയിന്‍ യുദ്ധം, ചൈന എന്നിവയെല്ലാം വിപണിയില്‍ സ്വാധീനം ചെലുത്തുന്നു”, പാട്ടീല്‍ പറഞ്ഞു.കേന്ദ്രസ്ഥാനത്ത് ‘ഇവികളും ഗ്രീന്‍ ഹൈഡ്രജനും എത്തും. പെട്രോള്‍, ഡീസല്‍, എല്ലാ ഫോസില്‍ ഇന്ധനങ്ങളും ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും. അതിനാല്‍ ഇത് വെല്ലുവിളി നിറഞ്ഞ സമയമാണ്. അതിനോട് നിങ്ങള്‍ എങ്ങനെ പൊരുത്തപ്പെടും? ഈ മാറ്റങ്ങളെയെല്ലാം ചെറുക്കാനുള്ള ശക്തമായ ഒരു സംവിധാനമാണ് ഞങ്ങള്‍ക്കുള്ളത്. അതിനാല്‍ ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഈ നിക്ഷേപകര്‍ കണ്ടുമുട്ടുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഗവര്‍ണര്‍, മുഖ്യമന്ത്രി സിദ്ധരാമയ്യ,നിരവധി കേന്ദ്ര മന്ത്രിമാര്‍ തുടർന്നവർ നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കും. സംസ്ഥാന മന്ത്രിമാരും വ്യവസായികളും പ്രമുഖരും ഈ യോഗത്തില്‍ പങ്കെടുക്കുമെന്ന് പാട്ടീല്‍ പറഞ്ഞു.
ഫെബ്രുവരി 12, 13 തീയതികളില്‍ അര്‍ദ്ധചാലക ഉച്ചകോടി ഉള്‍പ്പെടെയുള്ള ബിസിനസ് സെഷനുകള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 12ന് വൈകീട്ട് കര്‍ണാടകയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയ വ്യവസായങ്ങളെ ആദരിക്കുന്ന അവാര്‍ഡ് ദാനവും നടക്കും.കൂടാതെ ഫെബ്രുവരി 13 ന്, ക്വീന്‍സ് സിറ്റി റൗണ്ട് ടേബിള്‍ ഉള്‍പ്പെടെ ഒന്നിലധികം സെഷനുകളും വട്ടമേശകളും ഉണ്ടാകും. സംരംഭങ്ങള്‍ക്കും പ്രധാന സംഭാവനകള്‍ നല്‍കിയവര്‍ക്കും അവാര്‍ഡുകള്‍ നല്‍കും. പരിപാടി ഫെബ്രുവരി 14 ന് സമാപിക്കും.19 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. അവയില്‍ 9 രാജ്യങ്ങള്‍ക്ക് ഇവിടെ അവരുടെ പവലിയനുകള്‍ ഉണ്ട്.