ഇന്ത്യയിൽ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഡിസംബറില്‍, ചെലവ് 2,800 കോടി രൂപ; പ്രത്യേകതകള്‍ അറിയാം

ലോകത്ത് ജര്‍മനി, സ്വീഡന്‍, ഫ്രാന്‍സ്, ചൈന എന്നീ നാല് രാജ്യങ്ങള്‍ക്ക് മാത്രമുള്ള ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ഇനി ഇന്ത്യയിലും. 2023 ഡിസംബറില്‍ നോര്‍ത്തേണ്‍ റെയില്‍വേയുടെ കീഴില്‍ ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിലൂടെയാണ് ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ കന്നിയോട്ടം നടത്തുക. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പ്രോട്ടോടൈപ്പ് ട്രെയിനുകളുടെ സംയോജനം പുരോഗമിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ‘ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ ട്രെയിന്‍ സര്‍വീസ് നടപ്പാക്കുന്നത്. 2,800 കോടി രൂപയാണ് ഈ പദ്ധതിക്ക് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് മേല്‍നോട്ടം വഹിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ 35 ഹൈഡ്രജന്‍ ട്രെയിനുകള്‍ ഉപയോഗത്തിലാക്കാനാണ് റെയില്‍വേയുടെ പദ്ധതി. ഓരോ ട്രെയിനിനും 80 കോടി രൂപയിലേറെ ചെലവ് വരും. പരീക്ഷണയോട്ടം വിജയകരമായാല്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ കൂടുതല്‍ പാതകളിലേയ്ക്ക് വ്യാപിപ്പിക്കും. ഈ ട്രെയിനുകള്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് അല്ലെങ്കില്‍ നൈട്രജന്‍ പുറത്ത് തള്ളുന്നില്ല, അതിനാൽ ഇത് പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഡീസല്‍ എഞ്ചിന്‍ മാറ്റി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ സ്ഥാപിച്ച് ട്രെയിനുകള്‍ പ്രവർത്തിക്കും.
വൈദ്യുതീകരണം പ്രായോഗികമല്ലാത്ത ചില റൂട്ടുകളില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. പൈതൃക പാതകളിലെ ഹൈഡ്രജന്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 600 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മലിനീകരണം കുറയ്ക്കുകയും ചെലവുകള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്യുമെന്നതാണ് ഈ ഹൈഡ്രജന്‍ ട്രെയിനുകളുടെ മുഖ്യ പ്രത്യേകത.