ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നു

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഒരു വ്യാപാര കരാറിനെക്കുറിച്ച് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് .ശുഭാപ്തിവിശ്വാസത്തിൽ വ്യാപാര കരാര്‍ അധികം വൈകില്ലെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ എട്ടാമത് വാര്‍ഷിക നേതൃത്വ ഉച്ചകോടിയിലാണ് അദ്ദേഹം ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇരു രാജ്യങ്ങളും തങ്ങള്‍ക്ക് അനുയോജ്യമായ പൊതു അടിത്തറ കണ്ടെത്തിയെന്നും, സാധ്യമായ ഒരു കരാറിന് വഴിയൊരുക്കുമെന്നും ലുട്നിക് വിശ്വസിക്കുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമേരിക്കയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം നിലവില്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്.യുഎസുമായി വ്യാപാര കരാറിലെത്താന്‍ ശ്രമിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാകാനാണ് ഇന്ത്യയുടെ ശ്രമം. താരിഫുകള്‍ ന്യായവും ഉചിതവുമായ ഒരു തലത്തിലേക്ക് താഴ്ത്തുകയും പരസ്പരം മികച്ച വ്യാപാര പങ്കാളികളാകാന്‍ ശ്രമിക്കുകയും ചെയ്യുക എന്ന ആശയം ഇപ്പോഴും പ്രസക്തമാണെന്നും വാണിജ്യ സെക്രട്ടറി വെയ്ക്തമാക്കി.ഇന്ത്യന്‍ വിപണിയിലേക്ക് ബിസിനസുകള്‍ക്ക് ന്യായമായ പ്രവേശനം യുഎസ് ആഗ്രഹിക്കുന്നു.അതുവഴി വ്യാപാര കമ്മി കുറയ്ക്കാനാകുമെന്നാണ് അമേരിക്ക കരുതുന്നത്. അതേസമയം യുഎസ് വിപണിയിലേക്ക് ഇന്ത്യ ചില പ്രത്യേക പ്രവേശനവും ആശ്രഹിക്കുന്നുണ്ട്.യുഎസ് ഉല്‍പ്പാദനം അമേരിക്കന്‍ ഐക്യനാടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായി ലുട്‌നിക് പറഞ്ഞു. അദ്ദേഹം ഇന്ത്യന്‍ ബിസിനസുകളെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇപ്പോള്‍, ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്ന ഐഫോണ്‍ നിര്‍മാണം പോലെയുള്ള ബിസിനസുകള്‍ തിരകെയെത്തിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ലുട്‌നിക്കിന്റെ പരാമര്‍ശം.