ഇന്ത്യാ ഗേറ്റ് ബസ്മതി അരിയിൽ കീടനാശിനി അളവ് കൂടിയതായി കണ്ടെത്തി; ആരോഗ്യ ഭീഷണിയെത്തുടർന്ന് കമ്പനി ഉൽപ്പന്നം തിരിച്ചുവിളിച്ചു

മുംബൈ: ഇന്ത്യാ ഗേറ്റ് ബസ്മതി അരി നിർമ്മാതാക്കളായ കെആർബിഎൽ ഒരു കിലോഗ്രാം പാക്കറ്റുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. “ഇന്ത്യ ഗേറ്റ് പ്യുവർ ബസുമതി റൈസ് ഫീസ്റ്റ് റോസാന സൂപ്പർ വാല്യൂ പായ്ക്ക്” മോഡലിലാണ് തിരിച്ചുവിളൽ. ഇതിൽ അനുവദനീയ പരിധി കവിഞ്ഞ കീടനാശിനി കണ്ടെത്തിയതാണ് കാരണം. ഓരോ പാക്കറ്റിലും തയാമെത്തോക്സം, ഐസോപ്രൂട്ടൂറോൺ എന്നിവ കണ്ടെത്തിയിട്ടുണ്ട്, ഇതിന് വൃക്കകളെയും കരളിനെയും ബാധിക്കുന്ന സ്വഭാവമുണ്ട്.ബസുമതി അരിയുടെ വലിയ കയറ്റുമതിക്കാരനാണ് കെആർബിഎൽ. രണ്ട് പതിറ്റാണ്ടിലേറെയായി ഈ കമ്പനിയുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ വിറ്റഴിക്കപ്പെടുന്നു. ഒരു ബാച്ച് ഉൽപ്പന്നത്തിൽ മാത്രമാണ് കീടനാശിനി കണ്ടെത്തിയതെന്ന് വ്യക്തമാക്കിയ കമ്പനി, ബാച്ച് തിരിച്ചറിഞ്ഞ ഉടൻ ഉൽപ്പന്നം പിന്‍വലിച്ചുവെന്ന് അറിയിച്ചു. കാർഷിക ഉത്പന്നമായതിനാൽ, കീടനാശിനി നിയന്ത്രണം കാർഷിക തലത്തിലാണെന്നും കെആർബിഎൽ ഉപഭോക്താക്കളെ ഉറപ്പു നൽകുകയും ചെയ്തു.2024 ജനുവരിയിൽ പാക്ക് ചെയ്ത 1.1 കിലോഗ്രാം വരുന്ന പാക്കറ്റുകളാണ് പിന്‍വലിക്കുന്നത്, ഇവയുടെ കാലഹരണ തീയതി 2025 ഡിസംബറിലാണ്. സംഭവത്തെത്തുടർന്ന്, കെആർബിഎൽ കമ്പനിയുടെ ഓഹരി മൂല്യം 1.74 ശതമാനം കുറഞ്ഞു.