June 8, 2025

ബംഗ്ലാദേശിലേക്ക് 2.31 ലക്ഷം മുട്ടകൾ കയറ്റുമതി ചെയ്ത് ഇന്ത്യ

0
IMG-20241023-WA0028

ബംഗ്ലാദേശിലേക്ക് 2.31 ലക്ഷം മുട്ടകൾ കയറ്റുമതി ചെയ്ത് ഇന്ത്യ. ബംഗ്ലാദേശിൽ മുട്ടയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ കയറ്റുമതി. ധാക്കയിലും മറ്റ് പ്രദേശങ്ങളിലുമുള്ള മുട്ടയുടെ വില ഒരു ഡസനിന് 200 ടാക്കയുമായി, ഏകദേശം 140.75 രൂപയായി ഉയർന്നിട്ടുണ്ട്.വില നിയന്ത്രിക്കുന്നതിനായി ബംഗ്ലാദേശ് സർക്കാർ 4.5 കോടി മുട്ട ഇമ്പോർട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. നവംബർ മാസം തന്നെ ഇന്ത്യയിൽ നിന്ന് 90 ലക്ഷം മുട്ടകൾ കൂടി ബംഗ്ലാദേശിലേക്ക് എത്തും. മുട്ടയുടെ വില കുത്തനെ ഉയരാതിരിക്കാൻ ബംഗ്ലാദേശ് നാഷണൽ ബോർഡ് ഓഫ് റവന്യൂ (എൻബിആർ) 25 ശതമാനം ആയിരുന്ന ഇറക്കുമതി തീരുവ 5 ശതമാനമായി കുറച്ചിട്ടുമുണ്ട്. ഇത് ഡസനിന് 13.8 ടാക്കയോളം ഇറക്കുമതി ചെലവു കുറയ്ക്കും. പ്രോട്ടീൻ്റെ ഉറവിടമായ മുട്ട സാധാരണക്കാരന് സുലഭമാക്കുമെന്നാണ് എൻബിആർ പറയുന്നത്.വാണിജ്യ മന്ത്രാലയം അനുസരിച്ച് ബംഗ്ലാദേശിൽ പ്രതിദിനം 40 ദശലക്ഷം മുട്ടകളാണ് ആവശ്യമുള്ളത്. കോഴിത്തീറ്റയുടെ വില വർധിച്ചതാണ് മുട്ട വില ഉയരാൻ പ്രധാന കാരണം. ഉൽപാദന ചെലവിന്റെ 75% കോഴിത്തീറ്റക്കാണ്. ബംഗ്ലാദേശിൽ തീറ്റയുടെ വില ഇന്ത്യയേക്കാൾ കൂടുതലാണെന്നും, കൂടാതെ ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഉയർന്നതാണെന്ന് കർഷകർ പറയുന്നു. ഇന്ത്യയിൽ 25-35 ടാക്ക വിലയുള്ള കോഴിക്കുഞ്ഞുങ്ങൾ ബംഗ്ലാദേശിൽ 80-120 ടാക്ക വിലയുള്ളവയാണ്.

Leave a Reply

Your email address will not be published. Required fields are marked *