June 8, 2025

കുരുമുളക് വിലയിൽ വർദ്ധനവ്; റബ്ബറിന്റേയും വെളിച്ചെണ്ണയുടേയും വിലയിൽ ഇടിവ്

0
images (6)

ഏലം കൃഷി മേഖലകളിൽ ഉയർന്ന താപനില കർഷകരെ തോട്ടങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുന്നു. മഴയുടെ അഭാവം മൂലം പല ഏലത്തോട്ടങ്ങളും വരൾച്ചയുടെ പിടിയിൽപ്പെട്ടേക്കാമെന്ന സ്ഥിതിയാണ്. ഉയർന്ന താപനില എലക്കയുടെ ഗുണനിലവാരം കുറയ്ക്കുന്നത് കർഷകരെ വലിയ സമ്മർദ്ദത്തിലാക്കി. ഉത്തരേന്ത്യയിലും പശ്ചിമേഷ്യയിലും ഏലത്തിന് ആവശ്യകത ഉയർന്നിരിക്കുന്നതിനാൽ വിൽപ്പനയിൽ ഭേദപ്പെട്ട നില തുടരുന്നു. ഇന്ന് മാത്രം 14,065 കിലോ ഏലക്ക വിൽപ്പനയ്ക്ക് എത്തിയതിൽ 13,431 കിലോ ലേലം നടത്തി. ശരാശരി ഇനങ്ങൾ കിലോയ്ക്ക് 3003 രൂപയും വലിയ ഇനങ്ങൾ 3449 രൂപയുമാണ്.

ആഗോള റബ്ബർ വിപണിയിൽ വില ഇടിവ് തുടരുന്നു. ചൈനീസ് വ്യവസായ മേഖലയിലെ ഡിമാൻഡിന്റെ കുറവിനെയാണ് പ്രധാന കാരണം എന്ന് വിലയിരുത്തുന്നു. ചൈനയിലെ ലൂണാർ ന്യൂഇയർ ആഘോഷങ്ങൾ അടുത്തിരിക്കുന്നതിനാൽ റബ്ബർ വാങ്ങലിൽ കുറവാണ്. ഇതോടെ തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ രാജ്യങ്ങൾ വലിയതോതിൽ വിൽപ്പന നടത്തുന്നു. ബാങ്കോക്കിൽ റബ്ബർ വില 21,018 രൂപയിൽ നിന്ന് 20,769 രൂപയായിട്ടും കേരളത്തിൽ നാലാം ഗ്രേഡ് റബ്ബർ 19,000 രൂപയിൽ സ്ഥിരത പുലർത്തുന്നു.

Aകൊച്ചിയിലെ കുരുമുളക് വിപണിയിൽ 100 രൂപയുടെ വർധനവ് രേഖപ്പെടുത്തി അൺ ഗാർബിൾഡ് കുരുമുളകിന്റെ വില 64,100 രൂപയായി. ബ്രസീലിൽ കയറ്റുമതിക്കാർ കുരുമുളക് വില ഉയർത്തിയതും, വിയറ്റ്നാമും ഇന്തോനേഷ്യയും സ്റ്റോക്ക് കുറവിനെ തുടർന്ന് നിരക്ക് കൂട്ടിയതും അന്താരാഷ്ട്ര വിപണിയിലും വില വർധനവിന് കാരണമായി.

നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ വീണ്ടും കുറവ് കാണുന്നു. തമിഴ്നാട്ടിൽ കൊപ്ര വില 15,000 രൂപയിൽ നിന്ന് താഴ്ന്നതോടെ ഉൽപാദകരിൽ ആശങ്ക പ്രകടമാകുന്നു. വില കുറയുകയും മില്ലുകൾ ചരക്ക് സംഭരണത്തിൽ സജീവമല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ തുടരുന്നു. ശബരിമല സീസൺ അവസാനിച്ചതും നാളികേരോൽപ്പന്നങ്ങൾക്ക് ഡിമാൻഡ് കുറയാൻ കാരണമായി. കൊച്ചിയിൽ രണ്ടുദിവസം തുടർച്ചയായി വെളിച്ചെണ്ണ, കൊപ്ര വില ക്വിൻറ്റലിന് 100 രൂപ വീതം താഴ്ന്നു.

Leave a Reply

Your email address will not be published. Required fields are marked *