ജി എസ് ടി കളക്ഷനിൽ വർധന

നവംബർ മാസത്തിലെ ജിഎസ്ടി കളക്ഷന്‍ 1.82 ലക്ഷം കോടി രൂപയായി. ആഘോഷ വേളകളിൽ ഉണ്ടായ വര്‍ധിച്ച വില്‍പ്പനയാണ് ഇത്രയധികം വളർച്ചയ്ക്ക് കാരണമായത്. കഴിഞ്ഞവര്‍ഷം നവംബർ മാസത്തെ കളക്ഷന്‍ 1.68 ലക്ഷം കോടിയായിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേന്ദ്ര ജിഎസ്ടി 34,141 കോടി രൂപയും സംസ്ഥാന ജിഎസ്ടി 43,047 കോടി രൂപയുമാണ്. ഇന്റഗ്രേറ്റഡ് ഐജിഎസ്ടി 91,828 കോടി രൂപ, സെസ് 13,253 കോടി രൂപ എന്ന നിലയിലാണ്.
ഒക്ടോബറില്‍, 9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1.87 ലക്ഷം കോടി രൂപയുടെ ജിഎസ്ടി ശേഖരം രണ്ടാമത്തെ മികച്ച ജിഎസ്ടി മോപ്പ്-അപ്പായിരുന്നു. 2024 ഏപ്രിലില്‍ പിരിച്ചെടുത്ത 2.10 ലക്ഷം കോടി രൂപയായിരുന്നു ഉയർന്ന ജി എസ് ടി കളക്ഷൻ.അവലോകന മാസത്തില്‍ ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള ജിഎസ്ടി 9.4 ശതമാനം വര്‍ധിച്ച് 1.40 ലക്ഷം കോടി രൂപയായി. ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനം ഏകദേശം 6 ശതമാനം ഉയര്‍ന്ന് 42,591 കോടി രൂപയായി.
നവംബറില്‍ 19,259 കോടി രൂപയുടെ റീഫണ്ടുകള്‍ ഇഷ്യൂ ചെയ്തു, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. റീഫണ്ടുകള്‍ ക്രമീകരിച്ചതിന് ശേഷം അറ്റ ജിഎസ്ടി കളക്ഷന്‍ 11 ശതമാനം വര്‍ധിച്ച് 1.63 ലക്ഷം കോടി രൂപയായി.കഴിഞ്ഞ വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവിലെ 11.81 ലക്ഷം കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ ജിഎസ്ടി വരുമാനം 12.90 ലക്ഷം കോടി രൂപയാണ്.