കടം വാങ്ങിയാൽ തിരിച്ചു നൽകണം; ബൈജൂസിനോട് അമേരിക്കൻ കോടതി

പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസിന് അമേരിക്കന്‍ കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുന്നു. ഏകദേശം 12,500 കോടി രൂപ (150 ബില്യണ്‍ ഡോളര്‍) വായ്പയിൽ വീഴ്ച വരുത്തിയതിനെ തുടർന്ന്, ബൈജൂസിന്റെ അമേരിക്കയിലെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ വായ്പദാതാക്കള്‍ക്ക് ഡെലവെയര്‍ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചു. ഈ തീരുമാനത്താൽ സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിന് കനത്ത ആഘാതമാണ് ഉണ്ടായിരിക്കുന്നത്.
37 ധനകാര്യ സ്ഥാപനങ്ങളാല്‍ നല്‍കിയ 120 ബില്യണ്‍ ഡോളറിന്റെ ടേം ലോണ്‍ ബിയുടെ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഗ്ലാസ്ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വായ്പദാതാക്കള്‍ ആദ്യം കോടതിയെ സമീപിച്ചത്. ഡെലവെയര്‍ കോര്‍ട്ട് ഓഫ് ചാന്‍സറി വായ്പദാതാക്കള്‍ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചു, എന്നാല്‍ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കി.ഡെലവെയര്‍ സുപ്രീം കോടതി, ചാന്‍സറി കോടതി നല്‍കിയ വിധി ശരിവച്ച്, വായ്പദാതാക്കള്‍ക്ക് ബൈജൂസിനെതിരെ നടപടിയെടുക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കി. ബൈജൂസിന് പല അവസരങ്ങളും ലഭ്യമായിരുന്നുവെന്നും, ആ അവസരങ്ങള്‍ ശരിയായി പ്രയോജനപ്പെടുത്തിയില്ലെന്ന് കോടതിയുടെ നിരീക്ഷണമാണ്.
യു.എസ് ആസ്ഥാനമായ ആല്‍ഫ എന്ന കമ്പനിയെ ഈടായി നല്‍കി ബൈജൂസ് വായ്പ സ്വീകരിച്ചിരുന്നു. ഇപ്പോൾ ആല്‍ഫയുടെ നിയന്ത്രണം പൂര്‍ണമായും വായ്പാസ്ഥാപനങ്ങളുടെ കൈവശമാകും. തിമോത്തി പോളിനെ ആല്‍ഫയുടെ ഡയറക്ടറായി നിയമിച്ചിരിക്കുകയാണ് വായ്പദാതാക്കളുടെ കൂട്ടായ്മ.2023 മാര്‍ച്ചിലാണ് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വായ്പദാതാക്കള്‍ കോടതിയെ സമീപിച്ചത്. വായ്പ ദാതാക്കള്‍ പല തവണ ചർച്ചക്ക് തയ്യാറായിരുന്നെങ്കിലും ബൈജൂസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ വീഴ്ച വരുത്തിയതാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.