‘ഹൃദ്യം’ പദ്ധതി; 8,000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ‘ഹൃദ്യം’ പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയശസ്ത്രക്രിയ. ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യവകുപ്പിന്റെ ‘ഹൃദ്യം’ പദ്ധതിയിലൂടെയാണ് 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ദ്ധചികിത്സ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വഹിക്കുന്നത്.
ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത 24,222 കുട്ടികളില്‍ 15,686 പേര്‍ ഒരു വയസ്സില്‍ താഴെയുള്ളവരാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ കുട്ടികള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലെത്തിയും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിങ് ഏർപ്പെടുത്തുന്നുണ്ട്. കൂടാതെ ഹൃദ്രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ എക്കോ ഉള്‍പ്പെടെയുള്ള പരിശോധനയും നടത്തും.
അതെസമയം ഗര്‍ഭസ്ഥശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പ്രസവം മുതലുള്ള തുടര്‍ചികിത്സ ഉറപ്പാക്കുകയും ചെയ്യും. തുടർന്ന് സര്‍ക്കാര്‍ ആശുപത്രികളിലോ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയിലോ ശസ്ത്രക്രിയ നടത്തുകയും ചെയ്യും.