ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; അദാനി ഗ്രൂപ്പിന് തിരിച്ചടി, ഓഹരി മൂല്യത്തില്‍ ഇടിവ്

മുംബൈ: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് എതിരെ ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നഷ്ടം നേരിട്ട് ഇന്ത്യൻ ഓഹരി വിപണികൾ. സെന്‍സെക്സിലും നിഫിറ്റിയിലും ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സില്‍ 400 പോയന്‍റ് നഷ്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി ഇടിഞ്ഞ് 24300 പോയന്‍റിന് താഴെയെത്തി. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും ഭർത്താവിനും അദാനിയുടെ ഉടമസ്ഥതയിലുള്ള ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് കഴിഞ്ഞ ദിവസം ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. സെബി ചെയർപേഴ്സണും അദാനി ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് സെബി തള്ളി. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു എന്ന വിവരം കഴിഞ്ഞ വർഷം പുറത്തുവിട്ടതും ഹിൻഡൻബർഗ് തന്നെയായിരുന്നു. ഈ അന്വേഷണവും സെബി പൂർത്തീകരിച്ചിരുന്നില്ല. ഇതിനെതിരെ വിമർശനം ശക്തമാണ്.