രാജ്യത്ത് ആദ്യമായി ഹോര്‍ട്ടികള്‍ച്ചര്‍ നയം രൂപീകരിക്കുന്ന സംസ്ഥാനമായി ഹിമാചല്‍

രാജ്യത്ത് ആദ്യമായി ഹോര്‍ട്ടികള്‍ച്ചര്‍ നയം രൂപീകരിക്കുന്ന സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പ്രഖ്യാപിച്ചു. ഇത് ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിന് സഹായകമാവുകയും സംസ്ഥാനത്തെ പഴങ്ങളുടെ കേന്ദ്രമാക്കുക എന്ന ലക്ഷ്യം വഹിക്കുകയും ചെയ്യുന്നു.
1,292 കോടി രൂപയുടെ എച്ച്പി ശിവ പദ്ധതിയിലൂടെ ഏഴ് ജില്ലകളിലായി 6,000 ഹെക്ടര്‍ വിസ്തീര്‍ണമുള്ള ഭൂമിയില്‍ ഫലവൃക്ഷങ്ങള്‍ നടുമെന്നും. ഇതിന് മുന്‍ഗണനയായി പേരക്ക, സിട്രസ്, മാതളനാരകം, ഡ്രാഗണ്‍ ഫ്രൂട്ട്, ബ്ലൂബെറി, പ്ലാവ് എന്നിവയുടെ തൈകള്‍ രണ്ട് ഘട്ടങ്ങളിലായി നടുംമെന്നും സുഖു പറഞ്ഞു.ചെറുകിട കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനും, അവരുടെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താനും സുഖു നിര്‍ദ്ദേശം നല്‍കി.
ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നതായും, ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയ്ക്ക് കര്‍ഷകരെ പിന്തുണയ്ക്കാന്‍ നിര്‍ണായക പങ്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2028 ഓടെ 6,000 ഹെക്ടറില്‍ 60 ലക്ഷം ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നാണ് ലക്ഷ്യം. 2032-ഓടെ, ഈ പദ്ധതി 1.30 ലക്ഷം മെട്രിക് ടണ്‍ ഉല്‍പ്പാദനവും, ഏകദേശം 230 കോടി രൂപയുടെ വ്യാപാര മൂല്യവും സൃഷ്ടിക്കുമെന്ന് സുഖു വ്യക്തമാക്കി.