ജിഎസ്ടി പിരിവ് 6.2 ശതമാനം വര്‍ധിച്ചു

ന്യൂ ഡല്‍ഹി : ജൂണില്‍ മൊത്തം ജിഎസ്ടി പിരിവ് 6.2 ശതമാനം ഉയർന്ന് 1.84 ലക്ഷം കോടി രൂപയായി വർധിച്ചതായി കേന്ദ്ര സർക്കാർ.കഴിഞ്ഞ വർഷം ഇതേ മാസത്തെ മൊത്തം ജിഎസ്ടി പിരിവ് 1,73,813 കോടി രൂപയായിരുന്നു.
ചരക്ക് സേവന നികുതി കഴിഞ്ഞ മാസം (ജിഎസ്ടി) പിരിവ് 2.01 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷം ഏപ്രിലില്‍ ജിഎസ്ടി പിരിവ് 2.37 ലക്ഷം കോടി രൂപ റെക്കോർഡ് നിലവാരത്തി ൽ എത്തിയിരുന്നു.
ജൂണില്‍, ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള മൊത്തം വരുമാനം 4.6 ശതമാനം ഉയർന്ന് ഏകദേശം 1.38 ലക്ഷം കോടി രൂപയായി. ഇറക്കുമതിയില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 11.4 ശതമാനം വർധിച്ച് 45,690 കോടി രൂപയായി.
മൊത്തം കേന്ദ്ര ജിഎസ്ടി വരുമാനം ജൂണില്‍ 34,558 കോടി രൂപയും, സംസ്ഥാന ജിഎസ്ടി വരുമാനം 43,268 കോടി രൂപയും, ഇന്റഗ്രേറ്റഡ് ജിഎസ്ടി ഏകദേശം 93,280 കോടി രൂപയുമാണ്. സെസ്സില്‍ നിന്നുള്ള വരുമാനം 13,491 കോടി രൂപയായിരുന്നു.
അതേസമയം, ഈ മാസം മൊത്തം റീഫണ്ടുകള്‍ 28.4 ശതമാനം കൂടി 25,491 കോടി രൂപയായി. അറ്റ ജിഎസ്ടി പിരിവ് ഏകദേശം 1.59 ലക്ഷം കോടി രൂപയായിരുന്നു, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 3.3 ശതമാനം വർധനവ് രേഖപ്പെടുത്തി.