രാജ്യത്തെ സേവനമേഖലയിലെ വളര്‍ച്ച താഴ്ന്ന നിലയിൽ

രണ്ടുവര്‍ഷത്തിനിടയിൽ രാജ്യത്തെ സേവനമേഖലയിലെ വളര്‍ച്ച നിരക്ക് താഴ്ന്നു. നടപ്പു സാമ്പത്തിക വര്‍ഷം ജിഡിപിയിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ സേവന മേഖലയില്‍ ഇടിവുണ്ടായത്. അതെസമയം ഇതില്‍ ഭയപ്പെടാനില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് പിഎംഐ ബിസിനസ് പ്രവര്‍ത്തന സൂചിക ഡിസംബറിലെ 59.3 ല്‍ നിന്ന് ജനുവരിയില്‍ 56.5 ആയാണ് കുറഞ്ഞത്. അതെസമയം സേവന മേഖലയിലെ തൊഴില്‍ നിയമനങ്ങളില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ ഗണ്യമായ ഉയര്‍ച്ച രേഖപ്പെടുത്തി. ഇതിന്റെ പ്രതിഫലനം വരും നാളുകളില്‍ കാണാന്‍ സാധിക്കും. അന്താരാഷ്ട്ര വിപണിയില്‍ നിന്നുള്ള ശക്തമായ ആവശ്യകതയും ഉല്‍പ്പാദന മേഖലയിലെ ഉയര്‍ന്ന വളര്‍ച്ചയും മേഖലയെ അനുകൂലമാക്കിയെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി. നഗര ഉപഭോഗത്തിലെ മാന്ദ്യവും ഉത്പാദന മേഖലയിലെ തളര്‍ച്ചയുമാണ് മേഖലയ്ക്ക് തിരിച്ചടിയായത്.ദുര്‍ബലമായ കോര്‍പറേറ്റ് പ്രവര്‍ത്തന ഫലങ്ങളും പാദ ഫലങ്ങളും ജിഡിപിയെയും ബാധിച്ചതായാണ് വിവരം. രാജ്യത്തെ ജിഡിപിയുടെ പകുതിയിലേറെ സംഭാവന ചെയ്യുന്നത് സമ്പദ് വ്യവസ്ഥയില്‍ ഏറെ പ്രാധാന്യമുള്ള സേവന മേഖലയാണ്.ചെലവ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനായി വാര്‍ഷിക ബജറ്റില്‍ സര്‍ക്കാര്‍ ഇടത്തരക്കാര്‍ക്ക് നികുതിയിൽ ഇളവ് കൊടുത്തില്ലെങ്കിലും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ വൻ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ നിന്ന് പിന്മാറി.ഇന്‍പുട്ട് ചെലവുകളും ഈടാക്കുന്ന വിലകളും അതിവേഗത്തില്‍ ഉയര്‍ന്നതിനാല്‍ പണപ്പെരുപ്പ സമ്മര്‍ദ്ദമുയർന്നു.
എന്നാല്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ഡിസംബറില്‍ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഇത് എളുപ്പമുള്ള പണനയത്തിനുള്ള സാധ്യത ഉയർത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരി 7-ന് അതിന്റെ പ്രധാന റിപ്പോ നിരക്ക് കുറയ്ക്കാനൊരുങ്ങുകയാണെന്ന് പ്രതീക്ഷിക്കപ്പെടുന്നു.ഡിസംബറിൽ എച്ച്എസ്ബിസി ഇന്ത്യ കോമ്പോസിറ്റ് ഔട്ട്പുട്ട് സൂചിക 59.2 ല്‍ നിന്ന് 14 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57.7 ആയി കുറയുകയും ചെയ്തു.