ഇന്ത്യന്‍ ഓഹരികളിലേക്ക് പണം ഒഴുക്കി വിദേശ ഫണ്ടുകള്‍

യുഎസിലെ പലിശ നിരക്ക് കുറച്ചതും ഇന്ത്യയിലെ വിപണിയുടെ മികച്ച പ്രകടനവും കാരണം, ഈ മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരികളില്‍ 33,700 കോടി രൂപയ്ക്കടുത്ത് നിക്ഷേപിച്ചിരിക്കുന്നതായി ഡാറ്റ വ്യക്തമാക്കുന്നു.
ഈ വർഷത്തിൽ ഇതുവരെ ഒരു മാസത്തിനുള്ളിൽ ഉണ്ടായ രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപമാണ് ഇത്. ഇതില്‍ ഏറ്റവും വലിയത് മാര്‍ച്ചില്‍ ആയിരുന്നു, അന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) 35,100 കോടി രൂപ നിക്ഷേപിച്ചിരുന്നു.ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാറിന്റെ അഭിപ്രായത്തില്‍, എഫ്പിഐ നിക്ഷേപം വരും ദിവസങ്ങളിലും തുടര്‍ന്നേക്കാമെന്ന പ്രതീക്ഷയുണ്ട്. സെപ്റ്റംബർ 20 വരെ വിദേശ നിക്ഷേപകര്‍ 33,691 കോടി രൂപയുടെ അറ്റ നിക്ഷേപം ഇക്വിറ്റികളില്‍ നടത്തിയതായി ഡിപ്പോസിറ്ററി ഡാറ്റ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ഇതുവരെ എഫ്പിഐകളുടെ ആകെ നിക്ഷേപം 76,572 കോടി രൂപയായി. ജൂണ്‍ മുതല്‍ എഫ്പിഐകള്‍ സ്ഥിരമായി ഓഹരികള്‍ വാങ്ങി വരികയാണ്, എന്നാല്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ 34,252 കോടി രൂപ പിന്‍വലിക്കുകയും ചെയ്തിരുന്നു.അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുകയും സെപ്റ്റംബര്‍ 18-ന് ഇതു നടപ്പിലാക്കുകയും ചെയ്തതോടെ, എഫ്പിഐകള്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങുന്നത് ശക്തിപ്പെട്ടതായി ഡാറ്റ വ്യക്തമാക്കുന്നു.ആഗോളതലത്തില്‍, യുഎസ് ഡോളറിന്റെ നില താഴ്ന്നതും ഫെഡറല്‍ റിസര്‍വിന്റെ നിലപാടും ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു.