ഇന്ത്യയിലെ ഭക്ഷ്യവില പണപ്പെരുപ്പം കുറയുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിൽ 2023 ജൂണിനുശേഷം ആദ്യമായി ഭക്ഷ്യ പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെയാകാന്‍ സാധ്യതയുണ്ടെന്നാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. പച്ചക്കറി വിലയിലുണ്ടായ ഇടിവ് മൂലം ഇന്ത്യയുടെ 2025 ഫെബ്രുവരിയില്‍ മൊത്തത്തിലുള്ള ചില്ലറ പണപ്പെരുപ്പം 4 ശതമാനത്തില്‍ താഴെയാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.’ജൂണ്‍ 2023 ന് ശേഷം ആദ്യമായി ഭക്ഷ്യവിലക്കയറ്റം 5 ശതമാനത്തില്‍ താഴെയായിരിക്കാം’ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം 3.94 ശതമാനമായി ഫെബ്രുവരിയില്‍ കുറഞ്ഞു, ജനുവരി 2025 ൽ ഇത് 4.31 ശതമാനമായിരുന്നു. പച്ചക്കറി വിലകളില്‍, പ്രത്യേകിച്ച് തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് വിലയില്‍ കൂടുതല്‍ ഇളവ് ഉണ്ടായതാണ് ഇതിന് പ്രധാന കാരണം.സിപിഐ പണപ്പെരുപ്പത്തിന്റെ ഒരു പ്രധാന ഘടകമായ ഭക്ഷ്യ പണപ്പെരുപ്പം 2025 ഫെബ്രുവരിയില്‍ 4.66 ശതമാനമായി ഇടിഞ്ഞു.
ഇതാദ്യമാണ് 2023 ജൂണിനുശേഷം ഭക്ഷ്യ പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെയാകുന്നത്. ശൈത്യകാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍പച്ചക്കറി വില സാധാരണയായി കുറയുന്ന സാഹചര്യമാണ്, പ്രതിമാസ ഭക്ഷ്യ പണപ്പെരുപ്പം തുടര്‍ച്ചയായ നാലാം മാസവും ഇടിഞ്ഞു.ഈ പ്രവണതയുടെ ആഘാതം പച്ചക്കറി സിപിഐയില്‍ പ്രകടമാണ്, ഇത് 2025 ജനുവരിയിലെ 11.35 ശതമാനത്തില്‍ നിന്ന് 2025 ഫെബ്രുവരിയില്‍ 3.89 ശതമാനമായി കുത്തനെ ഇടിഞ്ഞു.
അതെസമയം ഈ മാസവും പച്ചക്കറികളുടെയും പയര്‍വര്‍ഗ്ഗങ്ങളുടെയും ഓണ്‍-ദി-ഗ്രൗണ്ട് വിലകള്‍ കുറവ് രേഖപ്പെടുത്തി. ഭക്ഷ്യ പണപ്പെരുപ്പത്തില്‍ ഇത് മൊത്തത്തിലുള്ള കുറവിന് കാരണമായി.ഖാരിഫ് കാലത്തെ മികച്ച ഉല്‍പ്പാദനവും പച്ചക്കറി വിലയിലെ കുറവുകളും ഭക്ഷ്യ പണപ്പെരുപ്പം കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.
എന്നിരുന്നാലും, അതേ കാലയളവില്‍ ഭക്ഷ്യ എണ്ണകളുടെയും പഞ്ചസാരയുടെയും വിലകള്‍ വര്‍ധിച്ചു.മറുവശത്ത്, ഭക്ഷണവും ഇന്ധനവും ഒഴിവാക്കുന്ന കോര്‍ സിപിഐ, 2025 ജനുവരിയിലെ 3.66 ശതമാനത്തില്‍ നിന്ന് 2025 ഫെബ്രുവരിയില്‍ 3.87 ശതമാനമായി കൂടി.രാജ്യത്തിന്റെ പണപ്പെരുപ്പം കുറയുന്ന പ്രവണതയിലാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു, ഇത് ഉപഭോക്താക്കള്‍ക്കും നയരൂപകര്‍ത്താക്കള്‍ക്കും ആശ്വാസം നല്‍കുന്നു.