June 8, 2025

കൊപ്ര, കുരുമുളക്, റബര്‍, ഏലക്ക വിപണിയില്‍ വന്‍ വിലക്കയറ്റം

0
images (2) (17)

ദീപാവലി അടുക്കുംതോറും വെളിച്ചെണ്ണയുടെ വില ഉയരുമെന്ന പ്രതീക്ഷയിലാണ് കൊപ്രയാട്ട് വ്യവസായങ്ങള്‍ മേഖല. അടുത്ത രണ്ടാഴ്ചക്കാലത്തിനുള്ളില്‍ ഭക്ഷ്യഎണ്ണയുടെ ആവശ്യകത രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കൂടുമെന്നാണ് കണക്കുകൂട്ടല്‍. ഉണ്ട കൊപ്രക്കും രാജാപൂര്‍ കൊപ്രയ്ക്കും ഉത്തരേന്ത്യയില്‍ ഈ ഉത്സവകാലത്ത് വലിയ ഡിമാന്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവരാത്രി വേളയില്‍ ഉണ്ട കൊപ്രയുടെ വില കിലോ 190 രൂപയിലും രാജാപൂര്‍ കൊപ്രയുടെ വില 224 രൂപയിലുമാണ് ഇടപാടുകള്‍ നടന്നത്. ഈ വര്‍ഷം ഉണ്ട കൊപ്രയുടെ ഉല്‍പാദനം കുറവായതിനാല്‍ റെക്കോര്‍ഡ് വിലകയറ്റം സംഭവിച്ചിട്ടുണ്ടെന്ന് വ്യവസായികള്‍ പറയുന്നു ത്.വിദേശത്ത് നിന്ന് കുറവു വിലയ്ക്ക് ഇറക്കുമതി ചെയ്ത കുരുമുളക് വില്‍പനയ്ക്കായി വിപണിയില്‍ എത്തിയതോടെ, വില ക്വിന്റലിന് 1600 രൂപ താഴ്ന്ന് 62,800 രൂപയായി. മുന്‍പ് 50,000 രൂപയ്ക്ക് താഴെ ഇറക്കുമതി ചെയ്ത കുരുമുളക്, ഇപ്പോള്‍ ഉത്തരേന്ത്യയില്‍ വില്‍ക്കപ്പെടുകയാണ്. കുരുമുളക് വിപണിയിലെ തളര്‍ച്ചയെ മറികടക്കാന്‍ ഉല്‍പാദന മേഖലയില്‍ നിന്നും ടര്‍മിനല്‍ മാര്‍ക്കറ്റിലേക്ക് ചരക്കുകളുടെ നീക്കം നിയന്ത്രിക്കപ്പെട്ടു, ഇതോടെ 17 ടണ്‍ മാത്രം കുരുമുളക് വിപണിയിലെത്തി.ഏഷ്യന്‍ റബര്‍ വിപണിയില്‍ ലാഭമെടുപ്പ് തുടങ്ങിയതോടെ ഷീറ്റ് റബര്‍ വില താഴോട്ടു പോകുന്നു. ജപ്പാന്‍, സിംഗപ്പൂര്‍, ചൈന എന്നീ വിപണികള്‍ തളര്‍ന്നു കാണുമ്പോള്‍ ഉല്‍പാദക രാജ്യങ്ങള്‍ ഷീറ്റ് റബറിന്റെ വില കുറച്ചു. ഒക്ടോബറിന്റെ ആദ്യവാരം 254 രൂപയായിരുന്നു തായ്‌ലന്‍ഡില്‍ റബറിന്റെ വില, എന്നാല്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ 33 രൂപ കുറഞ്ഞ് 223 രൂപയായി. നവരാത്രിക്ക് ശേഷം ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായങ്ങള്‍ തിരിച്ചു വന്നെങ്കിലും, അന്താരാഷ്ട്ര വിപണിയിലെ കനത്ത തളര്‍ച്ച കാരണം, നാലാം ഗ്രേഡ് റബറിന്റെ വില 195 രൂപയില്‍ നിന്ന് 193 രൂപയായി കുറച്ചു.ഈ വര്‍ഷം ഉല്‍പാദനം കുറവായതും കാലാവസ്ഥാ പ്രശ്നങ്ങളും കാരണം പുതിയ ഏലക്കയുടെ ലഭ്യത ഹൈറേഞ്ച് മേഖലയില്‍ കുറച്ചു. ഉത്സവ വേളയില്‍ കിലോ 2298 രൂപ വരെ ഉയരുകയും 74,558 കിലോ ഏലക്കയുടെ കൈമാറ്റം നടക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *