ചൈനയുടെ കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞു; യുഎസ് വ്യാപാര ഉപരോധം തിരിച്ചടിയായി

ജനുവരി-ഫെബ്രുവരി കാലയളവില്‍ ചൈനയുടെ കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തി. അതെസമയം ഇറക്കുമതി അപ്രതീക്ഷിതമായി ചുരുങ്ങുകയും ചെയ്തു. അമേരിക്കയുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇത് സംഭവിച്ചത്. ഇതുവരെ കയറ്റുമതിയെ ആശ്രയിച്ചിരുന്ന സാമ്പത്തിക വീണ്ടെടുക്കലിന് ഇത് വലിയ തിരിച്ചടിയായി.
വെള്ളിയാഴ്ച പുറത്തുവിട്ട കസ്റ്റംസ് ഡാറ്റ പ്രകാരം ഏറ്റവും വലിയ ഉല്‍പ്പാദന രാഷ്ട്രത്തില്‍ ചൈനയുടെ കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 2.3 ശതമാനമായി ചുരുങ്ങി. 5 ശതമാനമായിരുന്നു സാമ്പത്തിക വിദഗ്ധരുടെ റോയിട്ടേഴ്സ് പോളില്‍ വളര്‍ച്ചാ പ്രവചനം. അതേസമയം, ഇറക്കുമതി കുറഞ്ഞത് 8% ത്തിലധികമാണ്. ഉപഭോഗ മാന്ദ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.വര്‍ഷത്തിലെ ആദ്യ രണ്ട് മാസങ്ങളില്‍ യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ പുതിയൊരു ആരംഭം കണ്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാരകമായ ഒപിയോയിഡ് ഫെന്റനൈലിന്റെ ഒഴുക്ക് നിരോധിക്കാൻ ബെയ്ജിംഗ് വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെന്ന് വാദിച്ചു. തുടര്‍ന്ന് ചൈനക്കെതിരെ ഉപരോധവും പ്രഖ്യാപിച്ചു.
ട്രംപ് മാര്‍ച്ച് 4 ന് ചൈനയ്ക്കെതിരായ താരിഫ് 20% ആയി വർധിപ്പിച്ചു.ട്രംപിന്റെ താരിഫ് പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെ, യുഎസ് കാര്‍ഷിക കയറ്റുമതിയില്‍ 10%-15% പ്രതികാര തീരുവ ചുമത്താനും 25 യുഎസ് സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഇത് ചൈനയെ പ്രേരിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഉപഭോഗവും ആഭ്യന്തര ഡിമാന്‍ഡും ഉയർത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ചൈനീസ് നേതാക്കള്‍ അറിയിച്ചു.