എല്‍ഐസിയുടെ ഓഹരികള്‍ വീണ്ടും വില്‍ക്കാനൊരുങ്ങി കേന്ദ്രം

പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ എല്‍ഐസിയുടെ രണ്ടുമുതല്‍ മൂന്നുശതമാനംവരെ ഓഹരികള്‍ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 10 ശതമാനം ഓഹരികള്‍ 2027ഓടെ വിറ്റഴിച്ച് സർക്കാർ ഓഹരിപങ്കാളിത്തം 90 ശതമാനമാക്കി കുറയ്‌ക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്.
2025-26 സാമ്പത്തികവർഷം ആയിരിക്കും ഓഹരികള്‍ വില്‍ക്കുന്ന നടപടിക്രമങ്ങള്‍ തുടങ്ങുക.പ്രാഥമിക ഓഹരിവില്‍പ്പന (ഐപിഒ) യിലൂടെ 3.5 ശതമാനം ഓഹരികള്‍ വിറ്റത് 2022 മേയിലാണ്. ഇത് ഇൻഷുറൻസ് മേഖല പൂർണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. നിലവില്‍ കേന്ദ്രത്തിന്റെ കൈവശമുള്ളത് 96.5 ശതമാനം ഓഹരിയാണ്.
അതിനിടെ കഴിഞ്ഞ ദിവസം ബിഎസ്‌ഇയില്‍ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഓഹരികള്‍ 2.9 ശതമാനമായി ഇടിഞ്ഞിരുന്നു. ലൈഫ് ഇൻഷുറൻസ് കമ്പനി പുതിയ ബിസിനസ് പ്രീമിയങ്ങളില്‍ (എൻബിപി) 22 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് ഓഹരി വിലയും ഇടിഞ്ഞു.