June 8, 2025

500 പേർക്ക് ഭക്ഷണം, 1,000 കാറുകൾക്ക് പാർക്കിംഗ്; 3.22 ലക്ഷം ചതുരശ്രയടിയിൽ പണിയുന്ന കോട്ടയം ലുലുമാൾ വിസ്മയമാകുന്നു

0
Yusuffali_MA_at_his_corporate_office

ലുലു ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നിർമ്മാണം പൂര്‍ത്തിയാകുന്ന മാളിന്റെ ഉദ്ഘാടനം നവംബർ അവസാന വാരത്തിൽ നടക്കും. ഡിസംബർ പകുതിയോടെ ഉദ്ഘാടനത്തിനുള്ള ആലോചനകൾ ഉണ്ടായിരുന്നു, പക്ഷേ ഇത് നവംബറിലേക്ക് മാറ്റിയിരിക്കുകയാണ്. മണിപ്പുഴയിലെ എം.സി റോഡിലാണ് എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ഈ പുതിയ മാൾ വരുന്നത്. കോട്ടയം മാളിന്റെ സവിശേഷതകൾമാൾ രണ്ടു നിലകളിലാണ് നിർമിക്കുന്നത്, ആകെ 3.22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. ഒന്നാം നില പൂർണ്ണമായും ലുലു ഹൈപ്പർ മാർക്കറ്റിനായി മാറ്റിവയ്ക്കപ്പെടും. രണ്ടാമത്തെ നിലയിൽ ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയും 22 അന്തർദേശീയ ബ്രാൻഡുകളുടെ ഷോറൂമുകളും ഉണ്ടായിരിക്കും. 500 പേര്ക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന ഫുഡ് കോർട്ടും, കുട്ടികൾക്കായി വിനോദസൗകര്യമായ ഫൺടൂൺ എന്ന വിശാല സൗകര്യവും ഒരുക്കിയിട്ടുണ്ട്.1,000 കാറുകൾക്ക് പാർക്കിംഗ് സൗകര്യവും മാളിൽ ഉണ്ടാകും. ഇതോടൊപ്പം 650 പേര്‍ക്ക് തൊഴിൽ നൽകാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്, കൂടാതെ, കോട്ടയം സ്വദേശികൾക്ക് മുൻഗണന നൽകും.കേരളത്തിൽ വരാനിരിക്കുന്ന ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ മാളാണ് ഇത്. നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുമാളുകൾ പ്രവർത്തിക്കുന്നത്. കോട്ടയത്തിന് ശേഷം പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിലും അടുത്ത വർഷം മാളുകൾ പണിയപ്പെടും.ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്റ്ററുമായ എം.എ യൂസഫലി അടുത്തിടെ പ്രഖ്യാപിച്ചതനുസരിച്ച്, അഹമ്മദാബാദിൽ രാജ്യത്തെ ഏറ്റവും വലിയ മാൾ നിർമ്മിക്കാൻ 4,000 കോടി രൂപ ചിലവഴിക്കും. ജിസിസി രാജ്യങ്ങൾ, ഈജിപ്റ്റ്, ഇന്ത്യ, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിൽ 260 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുകളും ലുലു ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *