സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) പ്രോഗ്രാം അവസാനിപ്പിച്ച് കാനഡ; ഇന്ത്യ അടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി

കനേഡിയന്‍ ഗവണ്‍മെന്റ് ജനപ്രിയമായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്) പ്രോഗ്രാം അവസാനിപ്പിച്ചതോടെ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ വിദ്യാർഥികള്‍ക്ക് തിരിച്ചടിയായിരിക്കുന്നു. പഠനാനുമതി അപേക്ഷയുടെ പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിച്ചിരുന്ന ഈ പദ്ധതി പലരും ആശ്രയിച്ചിരുന്നത്. ഇന്ത്യ, ചൈന, പാകിസ്ഥാന്‍, ബ്രസീല്‍, സെനഗല്‍ എന്നിവ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിദ്യാർഥികൾക്കായി എസ്.ഡി.എസ് ആരംഭിച്ചുവെങ്കിലും, യാതൊരു മുന്നറിയിപ്പും കൂടാതെ ഇത് അവസാനിപ്പിക്കുകയായിരുന്നു. ഇതിന് പുറമേ, നൈജീരിയന്‍ വിദ്യാർഥികൾക്കുള്ള നൈജീരിയ സ്റ്റുഡന്റ് എക്‌സ്പ്രസും (എന്. എസ്. ഇ) ഇനി തുടരുമില്ല. നേരത്തെ ലഭിച്ച അപേക്ഷകൾ ഈ പദ്ധതികളുടെ കീഴില്‍ തന്നെ പ്രോസസ് ചെയ്യും.2018ല്‍ യോഗ്യതയുള്ള പോസ്റ്റ്-സെക്കൻഡറി വിദ്യാർഥികൾക്കായി എസ്.ഡി.എസ്. ആരംഭിച്ചതായിരുന്നു. ആന്റിഗ്വ, ബാർബുഡ, ചൈന, കൊളംബിയ, ഇന്ത്യ, മൊറോക്കോ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, സെനഗല്‍, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈന്‍സ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വിയറ്റ്‌നാം തുടങ്ങി പല രാജ്യങ്ങളിലെ താമസക്കാർക്ക് പ്രോഗ്രാം ആരംഭിച്ച് ലഭ്യമായിരുന്നു.അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അപേക്ഷാ പ്രക്രിയയിലേക്ക് തുല്യവും നീതിയുക്തവുമായ പ്രവേശനം ഉറപ്പാക്കും, മികച്ച അക്കാദമിക് അനുഭവം ലഭ്യമാക്കും എന്നതാണ് കാനഡ സർക്കാരിന്റെ പ്രാഥമിക ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.ഈ നീക്കത്തെത്തുടർന്ന് ഇനി പ്രോഗ്രാമിന് അർഹതയുള്ളവരും ഇല്ലാത്തവരും കാനഡയുടെ സാധാരണ സ്റ്റഡി പെര്‍മിറ്റ് പ്രക്രിയയിലൂടെ തന്നെ അപേക്ഷ സമർപ്പിക്കേണ്ടിവരും. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര വിഷയങ്ങള്‍ പരിഗണിക്കുന്ന സമയത്താണ് ഇത് വരുന്നതെന്നും ഈ നീക്കം ശ്രദ്ധേയമാണ്.