ഇന്ത്യ സൈബര്‍ ചാരവൃത്തി നടത്തിയെന്ന ആരോപണവുമായി കാനഡ

വിഘടനവാദികളെ കണ്ടെത്തുന്നതിന് ഇന്ത്യ സൈബർ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതായി കാനഡ ആരോപിച്ചു. കനേഡിയൻ ചാര സംഘടനയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് സർക്കാരിന് നൽകിയത്. കാനഡയുടെ കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (CSE) പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ, വിദേശത്ത് താമസിക്കുന്ന പ്രവർത്തകരെയും വിമതരെയും ഇന്ത്യ സൈബർ കഴിവുകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ഇതോടൊപ്പം, കാനഡയുടെ സർക്കാർ നെറ്റ് വർക്കുകൾക്ക് ഇന്ത്യ സൈബർ ആക്രമണങ്ങൾ ശക്തിപ്പെടുത്താനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.സിഖ് സമൂഹം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കാനഡ. സ്വതന്ത്ര സിഖ് രാഷ്ട്രം രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളും ഇവിടെ സജീവമാണെന്നത് ഈ സാഹചര്യത്തെ കൂടുതൽ സമർത്ഥമാക്കുന്നു.“ഇന്ത്യ വളരുന്ന ഒരു സൈബർ ഭീഷണിയാണ്,” എന്ന് CSE ചീഫ് കരോലിൻ സേവിയർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഈ റിപ്പോർട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ ഉണ്ടെന്ന സൂചനയുമാണ്.ഖാലിസ്ഥാൻ പ്രവർത്തകരെ ലക്ഷ്യമാക്കി ഇന്ത്യ കനഡയിൽ പ്രചാരണങ്ങൾ നടത്തിയതായും, 2023-ൽ നിജ്ജാർ വധം ഉൾപ്പെടെ ഇന്റലിജൻസ് ശേഖരണത്തിനും പ്രചാരണത്തിനും ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുമതി ഉണ്ടെന്നുമാണ് കാനഡയുടെ ആരോപണം. വാഷിംഗ്ടൺ പോസ്റ്റിൽ ഒരു മുതിർന്ന കനേഡിയൻ ഉദ്യോഗസ്ഥന്റെ അഭിപ്രായവും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഇന്ത്യ തള്ളി. നയതന്ത്ര സംഘർഷം കടുത്തതോടെ ഡൽഹിയും ഒട്ടാവയും അംബാസഡറേയും മുതിർന്ന നയതന്ത്രജ്ഞരേയും തമ്മിൽ പുറത്താക്കൽ നടപടികൾ സ്വീകരിച്ചിരുന്നു.