ബാങ്ക് ഓഫ് ഇന്ത്യക്ക് 2,555 കോടി രൂപ ലാഭം
കൊച്ചി: സെപ്റ്റംബറിൽ അവസാനിച്ച രണ്ടാംപാദത്തിൽ 2,555 കോടി രൂപയുടെ അറ്റാദായവുമായി ബാങ്ക് ഓഫ് ഇന്ത്യ. മുൻവർഷം ഇതേ കാലയളവിലെ 2,374 കോടിയേക്കാൾ 7.62 ശതമാനമാണ് വർധനവ്.മൊത്തം നിഷ്ക്രിയ ആസ്‌തി 2.54 ശതമാനമായി താഴ്ന്നു.
അതെസമയം അറ്റനിഷ്ക്രിയ ആസ്തി 0.65 ശതമാനത്തിലുമെത്തി. മൊത്തം വായ‌്പ ഏഴുലക്ഷം കോടി കടന്നു.മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധയുണ്ട്. രണ്ടാം പാദത്തിൽ ബാങ്ക് ഏഴു ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെയും കൂട്ടിച്ചേർത്തു. ഇതോടെ യുപിഐ ഉപയോക്താക്കളുടെ എണ്ണം 2.35 കോടി കടന്നതായും അധികൃതർ വ്യക്തമാക്കി.
