ജനപ്രിയ പദ്ധതികളില്ലെന്ന് ആക്ഷേപം; 2025 സംസ്ഥാന ബജറ്റിൽ ഭൂനികുതി ഇരട്ടിയാക്കി, ക്ഷേമപെൻഷൻ വർദ്ധനവില്ല

ജനപ്രിയ പദ്ധതികളില്ലാതെ 2025 സംസ്ഥാന ബജറ്റ് എന്ന് ആക്ഷേപം. ബജറ്റില്‍ ഭൂനികുതി ഇരട്ടിയാക്കുകയും എന്നാൽ ഏറെ പ്രതീക്ഷിച്ച ക്ഷേമപെന്‍ഷന്‍ വർദ്ധനവ് പ്രഖ്യാപനം ഉണ്ടായില്ല.കേരളത്തിലെ സാമ്പത്തികപ്രതിസന്ധി നിഴലിക്കുന്നതായിരുന്നു ഇന്നത്തെ ബജറ്റ്. ഭൂനികുതിയും ഇലക്ടിക് വാഹനങ്ങളുടെ നികുതിയും കോടതി ഫീസുകളും ഉയർത്തി. ഭൂനികുതി 50% ആണ് വർദ്ധിപ്പിച്ചത്.
എന്നാൽ വയനാടിനായി 750 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതാണ് പ്രത്യേകത. സംസ്ഥാന ജീവനക്കാര്‍ക്ക് 2 ഗഡു കുടിശ്ശിക അനുവദിച്ചതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രഖ്യാപനം. കെ എസ് ആര്‍ ടി സിയ്ക്ക് 178.98 കോടിയും ലൈഫ് മിഷൻ പദ്ധതിക്ക് 1160 കോടിയും വകയിരുത്തി.കൂടാതെ സംസ്ഥാനത്ത് ആള്‍ താമസമില്ലാത്ത വീടുകളെ കേന്ദ്രീകരിച്ച് കെ. ഹോംസ് എന്ന ടൂറിസം പദ്ധതിയാണ് പുതിയ ആശയം. സഹകരണ മേഖലയില്‍ ഭവന പദ്ധതി, ഗ്രാമങ്ങളില്‍ ഐ.ടി പാര്‍ക്കുകള്‍ എന്നിവയാണ് ചില പുതിയ പദ്ധതികള്‍. 700 കോടി രൂപ കാരുണ്യ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്.