എഐ ആക്ഷന്‍ ഉച്ചകോടി; പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക്; തുടർന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി ഡൽഹിയിൽ നിന്നും പുറപ്പെട്ടു. ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളിലെ സന്ദര്‍ശന വേളയില്‍ മോദി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും.
പ്രസിഡന്റ് മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തുന്നത്. ഫെബ്രുവരി 10 മുതല്‍ 12 വരെ അദ്ദേഹം ഫ്രാന്‍സിലുണ്ടാകും. എഐ ആക്ഷന്‍ ഉച്ചകോടിയുടെ സഹ അധ്യക്ഷനാണ് നരേന്ദ്ര മോദി.എഐ ഉച്ചകോടിക്ക് ശേഷം, സന്ദര്‍ശനത്തിന് ഒരു ഉഭയകക്ഷി ഘടകമുണ്ടാകും, പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും ഇന്ത്യ-ഫ്രാന്‍സ് സിഇഒമാരുടെ ഫോറത്തെ അഭിസംബോധന ചെയ്യും.
ഫെബ്രുവരി 11 ന് വൈകുന്നേരം പ്രധാനമന്ത്രി മോദി മാര്‍സെയിലിലേക്ക് പോകും. പ്രധാനമന്ത്രി മോദിയോടുള്ള ആദരസൂചകമായി ഫ്രഞ്ച് പ്രസിഡന്റ് അത്താഴവിരുന്നും സംഘടിപ്പിക്കും. ഫെബ്രുവരി 12 ന് ഇരു നേതാക്കളും യുദ്ധ ശ്മശാനം സന്ദര്‍ശിക്കുകയും അവിടെ ഒന്നാം ലോക മഹായുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ നടത്തിയ ത്യാഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും.
ഇരു നേതാക്കളും മാര്‍സെയില്‍ ഇന്ത്യയുടെ ഏറ്റവും പുതിയ കോണ്‍സുലേറ്റ് ജനറലിന്റെ ഉദ്ഘാടനം സംയുക്തമായി നിര്‍വഹിക്കുകയും അന്താരാഷ്ട്ര താപ ആണവ പരീക്ഷണ റിയാക്ടറിന്റെ സ്ഥലമായ കദാഷ് സന്ദര്‍ശിക്കുകയും ചെയ്യും.തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം ഫ്രാന്‍സില്‍ നിന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം അമേരിക്കയിലേക്ക് പോകും. പ്രസിഡന്റ് ട്രംപ് രണ്ടാം തവണ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.